Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ  സംഭവം: വിചാരണ വ്യാഴാഴ്ച തുടങ്ങും

മഞ്ചേരി- നിലമ്പൂരിൽ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ വ്യാഴാഴ്ച മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ആരംഭിക്കും. 2013 ഓഗസ്റ്റ് 31നു രാവിലെ പതിനൊന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് ഡിണ്ടിഗൽ ഐലൂർ പെരുമാൾ കോവിൽപ്പെട്ടി സുബ്ബയ്യയുടെ മകൻ ബാൽദാസ് (38) ആണ് പ്രതി. ഭാര്യ ലക്ഷ്മിയോടൊത്ത് നിലമ്പൂരിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവ ദിവസം ഇരുവരും കുളിക്കാനായി വടപുറം പുഴയിലേക്ക് പോവുകയായിരുന്നു. നിലമ്പൂർ അരുവാക്കോട് വുഡ് കോംപ്ലക്‌സിനു സമീപമുള്ള തേക്കിൻ തോട്ടത്തിൽ എത്തിയപ്പോൾ ഇരുവരും വഴക്കിലേർപ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങൾ ബാൽദാസ് ആവശ്യപ്പെട്ടതാണ് വഴക്കിനു കാരണം. ഇതിനെ തുടർന്നു ലക്ഷ്മി ചെരിപ്പ് ഊരി ഭർത്താവിനെ അടിച്ചു. ഇതിൽ പ്രകോപിതനായ ബാൽദാസ് ചെരിപ്പ് പിടിച്ചുവാങ്ങി ലക്ഷ്മിയുടെ കഴുത്തിൽ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയും ചെയ്തുവെന്നാണ് കേസ്. നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ്് ചെയ്തിരുന്നു. കേസന്വേഷണത്തിനും തെളിവെടുപ്പിനുമായി 2013 സെപ്റ്റംബർ 25ന് പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി കവർന്ന സ്വർണക്കമ്മൽ തമിഴ്‌നാട് ഡിണ്ടിഗലിലെ ഐലൂരിലെയും മാല ഏറിയോടിലെ ജ്വല്ലറികളിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി.വാസു ഹാജരാകും.
 

Latest News