Sorry, you need to enable JavaScript to visit this website.

ലഹരി പാര്‍ട്ടിയില്‍ പിടിയിലായത് കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍

പൊള്ളാച്ചി- തെങ്ങിന്‍തോട്ടത്തിലെ റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 90 മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര്‍ കസ്റ്റഡിയില്‍. വാട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ശക്തിമാന്‍ എന്നപേരില്‍ 13 വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ വഴിയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കായി ഒത്തുചേര്‍ന്നതെന്ന് പോലീസ് പറഞ്ഞു.  വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്.  വിദ്യാര്‍ഥികള്‍ വന്ന കാറുകളും ബൈക്കുകളും പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം റിസോര്‍ട്ടിലേക്ക് കാറുകളിലും ബൈക്കുകളിലുമായിട്ടാണ് വിദ്യാര്‍ഥികളെത്തിയത്. അര്‍ധരാത്രിയായപ്പോള്‍ ഉച്ചത്തില്‍ പാട്ടും നൃത്തവും തുടങ്ങി.
ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. ആഘോഷം കത്തിക്കയറി പങ്കെടുത്തവര്‍തമ്മില്‍ വാക് പോരും ബഹളവുമായി. തുടര്‍ന്ന്, അടുത്ത തോട്ടങ്ങളിലും വീടുകളിലും ഉണ്ടായിരുന്നവര്‍ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുയായിരുന്നു. പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. നടത്തിപ്പുകാര്‍ ഒരാള്‍ക്ക് 1,200രൂപ വീതം വാങ്ങിയിരുന്നതായി പറയുന്നു.

 

 

Latest News