Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുവതിയുടെ ആരോപണം: ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ കമ്മിറ്റി മുമ്പാകെ ഹാജരായി

ന്യൂദല്‍ഹി- ലൈംഗികാരോപണ പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ജഡ്ജിമാരുടെ മൂന്നംഗ കമ്മിറ്റി മുമ്പാകെ ഹാജരായി. പരമോന്നത കോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചത്.
സുപ്രീംകോടതയില്‍ മുഴുവന്‍ ജഡ്ജിമാരുടേയും യോഗം വിളിച്ചു ചേര്‍ത്ത് മൂന്നംഗ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ജഡ്ജിമാര്‍ രഹസ്യമായാണ് ചീഫ് ജസ്റ്റിന്റെ മൊഴി രേഖപ്പെടുത്തിയത്. തനിക്ക് നിതീ ലഭിക്കില്ലെന്ന് പ്രസ്താവിച്ച് പരാതിക്കാരി കഴിഞ്ഞ ദിവസം അന്വേഷണ കമ്മിറ്റിയെ ബഹിഷ്‌കരിച്ചിരുന്നു. പരാതിക്കാരി ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ജഡ്ജിമാരുടെ തീരുമാനം. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് പരാതിക്കാരി ബഹിഷ്‌കരിക്കുന്നതിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
ഈ കമ്മിറ്റിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കിയാണ് പരാതിക്കാരി കഴിഞ്ഞ ദിവസം പിന്‍വാങ്ങിയത്.
സുപ്രീം കോടതി ആദ്യം നിയോഗിച്ച മൂന്നംഗ സമിതി അംഗങ്ങളോട് യുവതി വിയോജിപ്പ് അറിയിച്ചതിനാല്‍ കോടതി ഒരംഗത്തെ മാറ്റിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ കുടുംബ സുഹൃത്താണെന്ന് യുവതി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് എന്‍.വി രമണയെ കോടതി മാറ്റി പകരം രണ്ടാമതൊരു വനിതാ ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്നതാണ് അന്വേഷണ കമ്മിറ്റി.
പരാതി അന്വേഷിക്കാന്‍ കോടതിക്കു പുറത്തുള്ള സമിതിയെ നിയോഗിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടിരുന്നില്ല. എങ്കിലും ചീഫ് ജസ്റ്റിസിന്റെ ജൂനിയര്‍മാരായ സിറ്റിങ് ജഡ്ജിമാരടങ്ങുന്ന സമിതിയുടെ രഹസ്യ വാദം കേള്‍ക്കലിന് ഹാജരാകാന്‍ തയാറായ യുവതി പിന്മാറിയിരിക്കുകയാണ്. സമിതിയുടെ അന്തരീക്ഷം വളരെ ഭയപ്പെടുത്തുന്നതാണെന്നും അഭിഭാഷകരോ മറ്റോ കൂടെയില്ലാതെ ഒറ്റയ്ക്ക് ഈ ജഡ്ജിമാരുടെ ചോദ്യങ്ങള്‍ നേരിടുന്നതില്‍ വൈകാരിക വിഷമങ്ങളുണ്ടെന്നും യുവതി പറയുന്നു. താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ സമിതിയുടെ നടപടിക്രമങ്ങള്‍ ഓഡിയോ, വിഡിയോ റെകോര്‍ഡിങ് അനുവദിച്ചിട്ടില്ലെന്നും യുവതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

Latest News