Sorry, you need to enable JavaScript to visit this website.

മോഡിക്ക് പരാജയ ഭീതിയെന്ന് തേജ് ബഹാദൂര്‍; മത്സരിക്കുന്നതില്‍നിന്ന് തടയാന്‍ ഗൂഢാലോചന

വരാണസി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പരാജയഭീതിയാണെന്നും അതുകൊണ്ടാണ് മത്സരിക്കുന്നതില്‍നിന്ന് തന്നെ തടയാന്‍ ഗൂഢാലോചന നടക്കുന്നതെന്നും വരാണസിയിലെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയും മുന്‍ സൈനികനുമായ തേജ് ബഹാദൂര്‍ യാദവ്.
സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ്  മത്സരിക്കുന്നത്.
അഴിമതിയോ അച്ചടക്കലംഘനമോ കാരണം സൈന്യത്തില്‍നിന്ന് പുറത്താക്കിയതാണോ അല്ലയോ എന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കന്‍ വരാണസി ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ തേജ് ബഹാദൂറിനോട് ആവശ്യപ്പെട്ടിരിക്കയാണ്. എന്നാല്‍ താന്‍ എല്ലാ രേഖകളും സമര്‍പ്പിച്ചതാണെന്ന് തേജ് ബഹാദൂര്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതിയോ അച്ചടക്ക ലംഘനമോ കാരണമായി പുറത്താക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന്   അയോഗ്യരാക്കപ്പെടുമെന്നു ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.

ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് തേജ് ബഹാദൂറിനെ സൈന്യത്തില്‍നിന്നു പുറത്താക്കിയത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സൈന്യത്തില്‍നിന്നു പുറത്താക്കിയതാണെന്നു ഇദ്ദേഹം സമ്മതിച്ചിരുന്നു.

സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് വാരാണസിയില്‍ ജനവിധി തേടുന്നത്. നേരത്തെ ശാലിനി യാദവിനെ വരാണസിയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവരെ പിന്‍വലിക്കുകയായിരുന്നു.

 

 

 

 

 

Latest News