Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ വകവരുത്തിയത് 250 പേരെ; കണക്കുമായി അമിത് ഷാ

ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും 250 ലേറെ പേര്‍ മരിച്ചതായി ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം കണക്ക് വെളിപ്പെടുത്തിയത്.
പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ സമ്മര്‍ദത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് വ്യക്തമാക്കിയ ആദ്യ ബി.ജെ.പി നേതാവ് പാര്‍ട്ടി പ്രസിഡന്റ് തന്നെ.


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.


പുല്‍വാമക്കുശേഷം മിന്നലാക്രമണം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യോമാക്രമണം നടത്തി 250 ഭീകരരെ കൊന്നു- അമിത് ഷാ പറഞ്ഞു.
അമേരിക്കക്കും ഇസ്രായിലിനും ശേഷം സായുധ സേനക്കുനേരെയുള്ള ആക്രമണത്തിന് പകരം ചോദിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അമിത് ഷാ അവകാശപ്പെട്ടു. വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കില്ലെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നതിനിടയിലാണ് പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ വ്യോമാക്രമണം വിഷയമാക്കിയത്.

 

Latest News