Sorry, you need to enable JavaScript to visit this website.

'ഇവൻ കല്യോട്ടെ നേർച്ചക്കോഴി, എല്ലാം സെറ്റായി'; കൃപേഷിനെ കൊല്ലുമുമ്പേ കൊലവിളി

കാസർക്കോട്- പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധ ഭീഷണി ഉയർന്നിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഇവനാണ് കല്യോട്ടെ നേർച്ചക്കോഴി. ഇവിടെ എല്ലാവരും സെറ്റായി എന്നാണ് കേസിലെ പ്രതി അശ്വിൻ നടത്തിയ കൊലവിളി. പെരിയയിലെ സഖാക്കൾ എന്ന ഫെയ്‌സ്ബുക്ക് എക്കൗണ്ട് വഴിയും സമാനമായ ഭീഷണിയുണ്ടായിരുന്നു. കല്യോട്ടെ സ്‌കൂളിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന അഭിമന്യൂ കുടുംബസഹായ ഫണ്ട് പിരിവിനെതിരെ പ്രതികരിച്ചതിനാണ് കൃപേഷിനെതിരെ ഭീഷണിയുണ്ടായത്. ഇപ്പോൾ പിടിയിയിലായ അശ്വിന്റെ സഹോദരൻ കൃപേഷിന്റെ ചിത്രം വെച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. ഈ പോസ്റ്റിലാണ് ഓൻ ചാവാൻ റെഡിയായി, ഇവിടെ എല്ലാവരും സെറ്റായി എന്ന് അശ്വിൻ എഴുതിയത്.

ജോൺ ജാഫർ ജനാർദ്ദൻ, രണഭേരി, പോളി സഖാക്കൾ, സൻദീപ് റിയൽ എന്നീ എക്കൗണ്ടുകളിൽനിന്നും കൃപേഷിന് ഭീഷണിയുണ്ടായി. ഇനി നിന്റെ നോട്ടം പോലും പിള്ളേരുടെ മേൽ പതിഞ്ഞെന്നറിഞ്ഞാൽ എസ്.എഫ്.ഐ എന്താണെന്ന് നീ അറിയും എന്നാണ് സൻദീപ് റിയൽ പക്കം എന്നയാൾ കൃപേഷിന് ഫെയ്‌സ്ബുക്കിൽ മെസേജ് അയച്ചത്. 


കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത് നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പ്രകാരമായിരുന്നുവെന്നതിനുള്ള തെളിവാണിതെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിച്ചു. കൊലയ്ക്ക് പിന്നിൽ സി.പി.എം കണ്ണൂർ, കാസർക്കോട് ജില്ലാ നേതാക്കളുടെ ഒത്താശയുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.

Latest News