Sorry, you need to enable JavaScript to visit this website.

മോഡി ഭരണത്തിന്‍ കീഴില്‍ 13.6 കോടി ഇന്ത്യക്കാര്‍ കടക്കാര്‍

ന്യൂദല്‍ഹി-ഇന്ത്യയില്‍ ദരിദ്രന്‍ കൂടുതല്‍ ദരിദ്രനും ധനികന്‍ കൂടുതല്‍ ദരിദ്രനുമാവുന്നുവെന്ന വാദത്തെ ശരിവെച്ച് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 13.6 കോടി ജനങ്ങള്‍ ദരിദ്രരായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകളുളളത്. 2004 മുതല്‍ ഇവരുടെ സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  
രാജ്യത്തെ പത്ത് ശതമാനം വരുന്ന ധനികരുടെ കയ്യിലാണ് 77.4 ശതമാനം ധനമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഒമ്പത് ധനികരുടെ സമ്പാദ്യം അമ്പത് ശതമാനം വരുന്ന പാവപ്പെട്ടവരുടെ സമ്പാദ്യത്തിന് തുല്യമാണെന്നും പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യയിലെ അതിസമ്പന്നരുടെ സാമ്പത്തിക വളര്‍ച്ച നിരക്ക് 39 ശതമാനമാണ്. മധ്യവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും ഇടയിലുളള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനം മാത്രമാണ്. 
രാജ്യത്ത് അസമത്വത്തിനെതിരെ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുവെന്ന് ഓക്‌സ്ഫാമിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്തെ സാമ്പത്തിക മേഖലയും സാമൂഹിക ക്രമവും രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവവും ഒരു പോലെ തകര്‍ന്നു പോവുമെന്ന് ഓക്‌സ്ഫാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബിയാന്‍മിയ പറഞ്ഞു.
 

Latest News