Sorry, you need to enable JavaScript to visit this website.

ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ക്കും നര്‍ത്തകര്‍ക്കും അനുകൂലമായി സുപ്രീംകോടതി വിധി. ഡാന്‍സ് ബാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇളവ് വരുത്തി. ഡാന്‍സ് ബാറുകള്‍ അടച്ചു പൂട്ടേണ്ടി വരുന്ന വിധം 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന കര്‍ശന നിയന്ത്രണങ്ങളിലാണ് സുപ്രീംകോടതി ഇളവുകള്‍ വരുത്തിയത്.    
ഡാന്‍സ് ബാറുകളില്‍ മദ്യം വിളമ്പാം. ഇതിനായി പ്രത്യേകം വേര്‍തിരിച്ച സ്ഥലങ്ങള്‍ വേണ്ട. ബാറുടമകളുടെ ആവശ്യം കണക്കിലെടുത്ത്് മുംബൈ പോലെ തിരക്കുള്ള നഗരങ്ങളില്‍ ഡാന്‍സ് ബാറുകള്‍ ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ അകലെ ആയിരിക്കണമെന്ന നിബന്ധന പ്രായോഗികമല്ലെന്നും കോടതി പറഞ്ഞു.
ഡാന്‍സ് ബാറുകളില്‍ നിര്‍ബന്ധമായും സി.സി.ടി.വി സ്ഥാപിക്കണമെന്ന നിബന്ധനയും നീക്കി. നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ്പ് നല്‍കുന്നതിനുള്ള അനുമതിയും കോടതി നല്‍കി. എന്നാല്‍, നോട്ടുകള്‍ വലിച്ചെറിഞ്ഞു കൊടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകുന്നേരം ആറു മുതല്‍ രാത്രി പതിനൊന്നര വരെയാക്കി. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. മഹരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തിനെതിരെ നര്‍ത്തകരും വെയിറ്റര്‍മാരും നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി.

 

 

Latest News