Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പു ഫലങ്ങൾ യോഗിക്കും തിരിച്ചടി

ന്യൂദൽഹി- തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, നരേന്ദ്ര മോഡിക്ക് പുറമേ ബി.ജെ.പി താര പ്രചാരകനായി ഇറക്കിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വിദ്വേഷ പ്രസംഗങ്ങൾക്കു കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥിനെയായിരുന്നു. എന്നാൽ, അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു ഫലങ്ങൾ വന്നപ്പോൾ ബി.ജെ.പിക്ക് ഏറ്റ കനത്ത പ്രഹരം യോഗി പ്രഭാവത്തിനും കൂടിയുള്ളതായി. വർഗീയ കാർഡിറക്കിയും പ്രകോപന പ്രസംഗം നടത്തിയും വോട്ട് പിടിക്കാനുള്ള ബി.ജെ.പി തന്ത്രങ്ങൾക്കേറ്റ കനത്ത അടിയാണ് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ മൂന്ന് സംസ്ഥാനങ്ങളിലും നിഴലിക്കുന്നത്.
യോഗി ആദിത്യനാഥ് പങ്കെടുത്ത റാലികൾ നടന്ന സ്ഥലങ്ങളിൽ ഭൂരിപക്ഷം സീറ്റുകളും ബി.ജെ.പിക്ക് നേടാനായില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 63 നിയോജക മണ്ഡലങ്ങളിലായിരുന്നു യോഗി പ്രചാരണ പരിപാടികൾ നടത്തിയത്. 
ഛത്തീസ്ഗഢാണ് യോഗിയുടെ പ്രചാരണങ്ങളെ ഒരു തരത്തിലും മുഖവിലയ്‌ക്കെടുക്കാതിരുന്നത്. ഇവിടെ 24 റാലികളിലായിരുന്നു യോഗി പങ്കെടുത്തിരുന്നത്. മധ്യപ്രദേശിൽ 13 ഇടത്തും, രാജസ്ഥാനിൽ 26 നിയോജക മണ്ഡലങ്ങളിലും യോഗി പ്രചാരണം നടത്തി. ഇതിൽ 13 നിയോജക മണ്ഡലത്തിൽ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നിലനിർത്താനായത്. തന്റെ പ്രചാരണ പരിപാടികളിലുടനീളം യോഗി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. രാമ ക്ഷേത്രവും, ഹനുമാനെ ദളിതനാക്കിയുള്ള പ്രസംഗങ്ങളുമെല്ലാം അവയിൽ ചിലതു മാത്രം. 
തെരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിൽ വർഗീയ വികാരങ്ങൾ ഉണർത്തുന്ന പ്രസ്താവനകൾ നടത്തുമ്പോൾ യോഗി മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തർപ്രദേശിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. രാജസ്ഥാനിലെ റാലിയിൽ യോഗി പങ്കെടുക്കുമ്പോഴായിരുന്നു സ്വന്തം സംസ്ഥാനമായ യു.പിയിലെ ബുലന്ദ്ഷഹറിൽ പശുവിന്റെ പേരിൽ അക്രമം അരങ്ങേറിയതും ഒരു പോലീസുകാരനെ ഹിന്ദുത്വ തീവ്രവാദികൾ വെടിവെച്ച് കൊന്നതും.
 

Latest News