Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേന്ദ്ര മന്ത്രിമാരുടെ അഴിമതി വിവരങ്ങള്‍ തപ്പിയെടുക്കല്‍ ക്ലേശകരം; നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിമാര്‍ക്കെതിരായ അഴിമതി സംബന്ധിച്ച പരാതികളുടെ വിവരങ്ങള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്(പി.എം.ഒ). ഈ വിവരങ്ങള്‍ ചികഞ്ഞെടുക്കല്‍ ക്ലേശകരമായ ജോലിയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവര നല്‍കാന്‍ പിഎംഒ വിസമ്മതിച്ചത്. കല്‍ക്കരി ഖനനകാര്യ സഹമന്ത്രി ഹരിഭായ് പര്‍ത്ഥിഭായ് ചൗധരിക്കെതിരെ ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥന്‍ അഴിമതി ആരോപണം ഉന്നയിച്ച വിവാദം നിലനില്‍ക്കെയാണ് മന്ത്രിമാരുടെ അഴിമതി വിവരങ്ങള്‍ പുറത്തു വിടില്ലെന്ന് പി.എം.ഒ നിലപാടെടുത്തിരിക്കുന്നത്.

നിരവധി അഴിമതികള്‍ പുറത്തു കൊണ്ടു വന്ന ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സജ്ഞീവ് ചതുര്‍വേദി വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷിയിലാണ് പി.എം.ഒ മന്ത്രിമാരുടെ അഴിമതി വിവരം പുറത്തു വിടാന്‍ വിസമ്മതിച്ചത്. നിരവധി പരാതികള്‍ അജ്ഞാതരില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്നുണ്ട്. ഇവയിലെ ആരോപണങ്ങളുടെ ഗൗരവത്തിനനുസരിച്ച് സമയാസമം പരിശോധന നടത്താറുണ്ടെന്നും പി.എം.ഒ മറുപടി നല്‍കി. ഇവയില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം രേഖകള്‍ ഒരിടത്തല്ല സൂക്ഷിക്കുന്നത്. വിവിധ വകുപ്പുകളിലും ഓഫീസുകളിലുമായി പരന്ന് കിടക്കുകയാണിവ. ഇവയില്‍ അഴിമിതി ആരോപണങ്ങളും അല്ലാത്തവയുമുണ്ട്. അപേക്ഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത് അഴിമതി വിവരങ്ങളാണ്. പലയിടത്തുമുള്ള ഈ പരാതികള്‍ ചികഞ്ഞെടുക്കല്‍ ക്ലേശകരമായ ജോലിയാണ്. നിരവധി ഫയലുകള്‍ തപ്പി നോക്കി വേണം ഇതു ചെയ്യാന്‍. ഇതിനു മുതിര്‍ന്നാല്‍ തങ്ങളുടെ സാധാരണ ജോലികളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും വിഭവങ്ങളള്‍ വലിയൊരു ഭാഗം ഇതിനായി ഉപയോഗിക്കേണ്ടിയും വരും പി.എം.ഒ മറുപടിയില്‍ വ്യക്തമാക്കുന്നു. വിഭവങ്ങള്‍ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതിനെതിരെ വിവരാവകാശ നിയമത്തില്‍ തന്നെ വകുപ്പുണ്ടെന്നും പി.എം.ഒ ചൂണ്ടിക്കാട്ടി.
 

Latest News