Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഭിലാഷ് ടോമി സുരക്ഷിതൻ, പായ്‌വഞ്ചി കണ്ടെത്തി  

ന്യൂദൽഹി- പായ്വഞ്ചി മത്സരമായ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കവെ അപടത്തിൽപെട്ട മലയാളിയായ നാവികസേന കമാൻഡർ അഭിലാഷ് ടോമിയുടെ പായ്വഞ്ചി കണ്ടെത്തി. ഇന്ത്യയുടെ പി-എട്ട് എ വിമാനമാണ് പായ്വഞ്ചി കണ്ടെത്തിയത്. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥലത്ത് കനത്ത മഴ പെയ്യുന്നുണ്ട്. മണിക്കൂറിൽ മുപ്പത് നോട്ടിക്കൽ മൈൽ വേഗത്തിലാണ് കാറ്റടിക്കുന്നത്. അടിയന്തര മരുന്നുകൾ, ഭക്ഷണം എന്നിവ പായ്‌വഞ്ചിയിലെത്തിക്കും.  ഓസ്ട്രേലിയൻ റെസ്‌ക്യു കോർഡിനേറ്റിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. നാവിക സേന കപ്പൽ ഐഎൻസ് സത്പുര,ചേതക് ഹെലികോപ്ടർ,ടാങ്കർ ഐഎൻസ് ജ്യോതി എന്നിവയും രക്ഷാ പ്രവർത്തനത്തിനായി പോയിട്ടുണ്ട്. സാറ്റലൈറ്റ് ഫോൺ വഴി അഭിലാഷ് ടോമി അയച്ച അവസാന സന്ദേശത്തിൽ താൻ ബോട്ടിൽ സുരക്ഷിതനാണെന്നും എന്നാൽ കടുത്ത പുറം വേദനയാൽ അനങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് വ്യക്തമാക്കുന്നതെന്ന് നാവിക സേന അറിയിച്ചു.ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി ആരംഭിച്ചിടത്ത് തന്നെ മടങ്ങിയെത്തുന്നതാണ് ഗോൾഡൻ ഗ്ലോബൽ പ്രയാണം. 30,000 നോട്ടിക്കൽ മൈൽ ദൂരം പ്രതീക്ഷിക്കുന്ന പ്രയാണം 311 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് അഭിലാഷ് ടോമി ലക്ഷ്യമിട്ടിരുന്നത്. ജൂലൈ ഒന്നിന് ഫ്രാൻസിൽ നിന്നാണ് അഭിലാഷ് ടോമി തുരിയ എന്ന പായ് വഞ്ചിയിൽ യാത്ര ആരംഭിച്ചത്.ദക്ഷിണേന്ത്യൻ കടലിൽ ഓസ്ട്രേലിയയിലെ പെർത്തിൽ നിന്നും ഏകദേശം 1900 നോട്ടിക്കൽ മൈൽ അകലെവെച്ച് കഴിഞ്ഞ ദിവസമാണ് രൂക്ഷമായ കടൽക്ഷോഭത്തിലും കാറ്റിലും പെട്ട് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ് വ്ഞ്ചിയുടെ കൊടിമരം തകർന്ന് അപകടത്തിൽ പെട്ടത്.130 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിലും 10 മീറ്റർ ഉയരത്തിൽ പൊങ്ങിയ തിരമാലയിലും പെട്ടാണ് പായ് വഞ്ചിക്ക് കേട്പാട് സംഭവിച്ചത്. ഒപ്പം അഭിലാഷ് ടോമിക്ക് പരിക്കേൽക്കുകയും ചെയ്തു.താൻ അപകടത്തിൽപെട്ടതായി അഭിലാഷ് ടോമി സന്ദേശമയച്ചതോടെയാണ് വിവരം പുറം ലോകം അറിയുന്നത്.11 രാജ്യാന്തര താരങ്ങൾ മൽസരിക്കുന്ന ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ നിലവിൽ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ് ടോമി  കഴിഞ്ഞ 84 ദിവസങ്ങളിലായി അദ്ദേഹം  10,500 നോട്ടിക്കൽ മൈൽ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു.

Latest News