Sorry, you need to enable JavaScript to visit this website.

ലൈംഗിക ചൂഷണം: യു.എസ് ബിഷപ്പിന്റെ രാജി സ്വീകരിച്ചു; അന്വേഷണം തുടങ്ങി

വാഷിംഗ്ണ്‍-അമേരിക്കയില്‍ ലൈംഗിക ചൂഷണ ആരോപണം നേരിടുന്ന ബിഷപ്പുമാരില്‍ ഒരാള്‍ രാജിവെച്ചു. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു.  ഇദ്ദേഹത്തിനെതിരെ ചര്‍ച്ച് ആഭ്യന്തര അന്വേഷണം തുടങ്ങി. പ്രായപൂര്‍ത്തായയവരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.
വിഷയം ചര്‍ച്ചചെയ്യാന്‍ അമേരിക്കയില്‍നിന്ന് നാല് പ്രതിനിധികളെ വത്തിക്കാനിലേക്ക് വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് രാജി. ബിഷപ്പുമാരുടെ ലൈംഗിക പീഡന പരാതികള്‍ മറച്ചുവെക്കാന്‍ പോപ്പും കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ബിഷപ്പിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ പോപ്പ് ഉത്തരവിട്ടിട്ടുണ്ട്. മൈക്കല്‍ ബ്രാന്‍ഡ്സ്ഫീല്‍ഡിനെതിരെ 2007ലാണ് ലൈംഗികാരോപണം ഉയര്‍ന്നത്.
കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി ബിഷപ്പ് ബ്രാന്‍ഡ്സ്ഫീല്‍ഡിനെതിരെ 2012ലും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിച്ചു. താന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടില്ലെന്നും ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് ഡൊണാള്‍ഡ് വൂറലും രാജിയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആര്‍ച്ച് ബിഷപ് തിയോഡര്‍ മക്കാരിക് സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന പരാതി മൂടിവെച്ചു എന്നാണ് ഡൊണാള്‍ഡ് വൂറല്‍ നേരിടുന്ന ആരോപണം. അടുത്തുതന്നെ വത്തിക്കാനിലെത്തി രാജി സംബന്ധിച്ച് പോപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഡൊണാള്‍ഡ് വൂറല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സെമിനാരി വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് തിയോഡര്‍ മക്കാരിക് സ്ഥാനമൊഴിഞ്ഞിരുന്നു. അസിസ്റ്റിന്റിനെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപം അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ആരോപണവിധേയരാവര്‍ എങ്ങനെ ചര്‍ച്ചിന്റെ ഉന്നത പദവികളിലെത്തുന്നുവെന്ന ചോദ്യമാണ് പോപ്പ് ഫ്രാന്‍സിസ് നേരിടുന്നത്.
 

Latest News