Sorry, you need to enable JavaScript to visit this website.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പിതാവിന്റെ സുഹൃത്ത് നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 60 വര്‍ഷം തടവ്

പത്തനംതിട്ട- അടൂര്‍ പോലീസിന് മുന്നില്‍ ഒരു കേസിന്റെ മൊഴി എടുക്കുന്നതിനിടെ പെണ്‍കുട്ടി  എട്ടു വര്‍ഷം മുന്‍പ് നടന്ന ലൈംഗിക പീഡനത്തിന്റെ കഥ പറഞ്ഞപ്പോള്‍ കേസിലെ പ്രതിക്ക് ലഭിച്ചത് 60 വര്‍ഷം തടവ്.

നാലാം ക്ലാസില്‍ പഠിക്കുകയായിരുന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എട്ടു വര്‍ഷത്തിന് ശേഷമെന്ന കേസില്‍ പ്രതിക്ക് 60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപയുമാണ് വിധിച്ചത്.

പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാല മുരുപ്പേല്‍ സതീഷിനെ (44)യാണ് അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.

നാലാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ 2013 ജനുവരി മുതലാണ് സതീഷ് പീഡിപ്പിച്ചത്. അതിജീവിതയുടെ പിതാവിനൊപ്പം മദ്യപിച്ചതിന്
ശേഷമായിരുന്നു പീഡനം. മറ്റൊരു കേസില്‍ പെണ്‍കുട്ടി മൊഴികൊടുക്കുമ്പോഴാണ് ഈ വിവരം പോലീസിനോട് പറഞ്ഞത്. 2021ല്‍ അടൂര്‍ എസ്. എച്ച്. ഓ ആയിരുന്ന ടി. ഡി. പ്രജീഷാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിതാജോണ്‍ ഹാജരായി. ഐ. പി. സിയും പോക്‌സോ ആക്ടും പ്രകാരമാണ് കോടതി 60 വര്‍ഷം ശിക്ഷ വിധിച്ചത്.

താനൂരിൽ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും

മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്

തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം

Latest News