Sorry, you need to enable JavaScript to visit this website.

കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതിയെ വിട്ടയച്ചു; മാനസികാരോഗ്യകേന്ദ്രത്തിലാക്കാൻ നിർദ്ദേശം

കാസർകോട്-പൈവളിഗെയിൽ കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ  കോടതി വിട്ടയച്ചു. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൈവളിഗെ സുദമ്പള രേവതി(60), വിട്ടല(75), ബാബു(68), സദാശിവ(50) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുദമ്പളയിലെ  ഉദയനെ(45)യാണ് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ്(മൂന്ന്) കോടതി വിട്ടയച്ചത്. ഇന്ന് രാവിലെയാണ് പ്രതിയെ വിട്ടയച്ചുകൊണ്ടുള്ള വിധി കോടതി പ്രഖ്യാപിച്ചത്. കേസിന്റെ വിചാരണവേളയിൽ പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് തെളിയിക്കുന്ന ചികിത്സാ സംബന്ധമായ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഹാജരാക്കിയിരുന്നു. ഉദയനെ ചികിത്സിച്ചിരുന്ന ഡോക്ടർമാരെ കോടതി വിസ്തരിക്കുകയും ചെയ്തിരുന്നു. തടർ ചികിത്സകൾക്കായി ഉദയനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം നൽകി. 2020 ഓഗസ്റ്റ് മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് ഉദയൻ നാലുപേരെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
 

Latest News