Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തില്‍ പരിക്കേറ്റ 11 കാരന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാത്തതിനാലെന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതി

മലപ്പുറം - കൊണ്ടോട്ടിയില്‍ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാതിരുന്നതുകൊണ്ടാണെന്ന് കുട്ടിയുടെ കുടുംബത്തിന്റെ പരാതി. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സക്കിടെ മരിച്ചത്. ചികിത്സാ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി.
വെളളിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഷമാസിനെ ബൈക്ക് ഇടിച്ചത്. ഉടന്‍ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെകുന്നേരം ആറ് മണിയോടെ മാതൃശിശുകേന്ദ്രത്തിലെത്തിച്ച കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചത് പോലും രണ്ട് മണിക്കൂറിന് ശേഷമാണെന്ന് കുടുംബം ആരോപിക്കുന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞെന്നും ശ്വാസകോശത്തിന് പരിക്കേറ്റെന്നും തിരിച്ചറിഞ്ഞതും മണിക്കൂറുകള്‍ കഴിഞ്ഞാണ്. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതും ബോധം നശിച്ചതും ആശുപത്രി അധികൃതര്‍ ഗൗരവത്തിലെടുത്തില്ല. വേദന കൊണ്ട് പിടഞ്ഞപ്പോള്‍ കാലുകള്‍ കെട്ടിയിടാനാണ് നഴ്‌സുമാര്‍ പറഞ്ഞതെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

 

 

Latest News