ആലപ്പുഴ- ഗുജറാത്തിൽനിന്നെത്തിയ സേവാഭാരതിയുടെ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റിനെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന ആർ.എസ്.എസ് പ്രചാരണത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഈ സഞ്ചരിക്കുന്ന ജല ശുദ്ധീകരണ പ്ലാന്റ് പതിനഞ്ച് ദിവസമായി ചെങ്ങന്നൂർ എത്തിയിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു ആർ.എസ്.എസ് കേന്ദ്രങ്ങൾ പ്രചരിപ്പിപ്പിച്ചിരുന്നത്. എന്നാൽ, ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന കൗൺസിൽ ഓഫ് സയന്റിഫിക്‌സ് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന് കീഴിലുള്ള സഞ്ചരിക്കുന്ന പ്ലാന്റാണ് ചെങ്ങന്നൂരിൽ എത്തിയത്. സംസ്ഥാന സർക്കാർ ഇവർക്കാവശ്യമായ മുഴുവൻ സഹായങ്ങളും നൽകുകയും നിരവധി സ്ഥലങ്ങളിൽ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവർത്തിപ്പിക്കുകയും ചെയ്തു. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ പ്രവർത്തനം. എന്നാൽ സേവാഭാരതിയുടെതാണ് ഈ പ്ലാന്റ് എന്ന രീതിയിലാണ് ആർ.എസ്.എസ് കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത്. ഇതിനെ നിരവധി പേർ തെളിവു സഹിതം പൊളിച്ചടുക്കി.
ആഷിഷ് ജോസ് അമ്പാട്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഗുജറാത്തിൽ നിന്നും സേവാഭാരതിയുടെ നേതൃത്വത്തിൽ കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിൽ പത്ത് ദിവസമായി എത്തി ചേർന്നു പ്രവർത്തിക്കുന്നു എന്ന വ്യാജ അവകാശവാദത്തിലുള്ള പോസ്റ്റുകളും ചില ചിത്രങ്ങളും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായി പ്രചരിക്കുന്നത് കാണുക ഉണ്ടായി.
കെ.കെ മനോജ് എന്ന സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് അകൗണ്ടിൽ 7 മണിക്കൂർ മുൻപ് മാത്രം വന്ന ഇത്തരം ഒരു പോസ്റ്റിനു മൂവായിരത്തിനു അടുത്ത് ലൈക്കുകളും നാലായിരത്തി അറുനൂറോളം ഷെയറുകളും ലഭിക്കുകയുണ്ടായി. സമാനമായ അനേകം അകൗണ്ടുകളിൽ ഇത് സ്വതന്ത്രമായി പോസ്റ്റ് ചെയ്യപ്പെട്ടുകയും ഷെയർ ചെയ്യപ്പെട്ടുകയും ചെയ്യന്നുണ്ട്. ഇതിനു ഒപ്പം സഞ്ചരിക്കുന്ന ജലശുദ്ധിക്കരണികളുടെ ചിത്രങ്ങളുമുണ്ട്.
ആർ.എസ്.എസിന്റെ സേവനവിഭാഗമാണ് സേവാഭാരതി. കേരളത്തിൽ വന്നുചേർന്ന പ്രളയ ദുരന്തത്തിൽ തങ്ങൾ സഹായിക്കുന്നു എന്നു സ്ഥാപിക്കുവാൻ മുൻപ് ഗുജറാത്ത് പ്രളയത്തിൽ നിന്നുള്ള ചിത്രങ്ങളും, മറ്റിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും കൃത്രിമായി ഉപയോഗിച്ചതും, കേരളത്തിനു പ്രളയക്കെടുതിയിൽ സഹായം നൽകുവാൻ എന്ന പേരിൽ സൈറ്റിൽ പരസ്യം നൽകുകയും പണം സംഭാവന നൽകുമ്പോൾ അങ്ങനെ ഒരു പ്രത്യേക ഓപ്‌ഷൻ അപ്രത്യക്ഷമാക്കുന്നതുമായ വിധം തങ്ങളുടെ വെബ്‌സൈറ്റ് ക്രമീകരണം ചെയ്തത് ഉൾപ്പെടെ 'കൈ നനയാതെ മീൻ പിടിക്കാനുള്ള' സേവാഭാരതിയുടെ പല ദുഷ്ശ്രമങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വെളിച്ചത്തിൽ വന്നിരുന്നു.
സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകളുടെ ഈ പോസ്റ്റിനു ഒപ്പം നൽകിയിക്കുന് ജലശുദ്ധിക്കരണി ബസുകളെ ശ്രദ്ധിച്ചു നോക്കിയാൽ "भारत सरकार" ( ഭാരത് സർക്കാർ ) എന്നു കാണാവുന്നതാണ്.
ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി എന്ന Council of Scientific & Industrial Research (CSIR)യിന്റെ കീഴിലുള്ള
CSMCRI യിന്റെ സഞ്ചരിക്കുന്ന ജലശുദ്ധീക്കരണ സംവിധാനങ്ങളുടെ ചിത്രങ്ങൾ ആണിവ യദാർത്ഥത്തിൽ.
ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്ററിററൂട്ട് ഫോർ ഇൻറർ ഡിസിപ്ളിനറി സയൻസ് അൻഡ് ടെക്നോളജിയുടെ ( CSIR-NIIST) ഡയറക്ടർ ഡോ.അജയ്‌ഘോഷിന്റെ നേതൃത്വത്തിൽ NIISTയിലെ സ്റ്റാഫും വിദ്യാർത്ഥികളും പ്രളയക്കെടുതിയൽ ആയിരുന്നവർക്കു സഹായാസ്‌തങ്ങളായി എത്തിയിരുന്നു. ഇദ്ദേഹം രാജ്യത്തിൽ മറ്റിടങ്ങളിൽ ഉള്ള CSIR സ്ഥാപനങ്ങളിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിക്കുകയും അതിൻപ്രകാരം നമ്മൾക്ക് രാജ്യത്തിൽ ആകമാനമുള്ള സി. എസ്. ഐ. ആർ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായങ്ങള് ലഭിക്കുന്നുമുണ്ട്.
ജവഹർലാൽ നെഹ്‌റുവിനാൽ സ്ഥാപിതമായ ഗുജറാത്തിൽ ഭാവനഗറിലെ Central Salt and Marine Chemicals Research Institute ( CSMCRI) എന്ന സി. എസ്. ഐ. ആർ കേന്ദ്രത്തിൽ നിന്ന് കേരളത്തിനാവശ്യ പിന്തുണയായി എത്തിയതാണ് ഈ സഞ്ചരിക്കുന്ന ജലശുദ്ധിക്കരണിക്കൾ.
1954യിൽ ഈ സ്ഥാപനത്തിന്റെ ഉത്ഘാടനം നടത്തുന്ന നെഹ്‌റുവിന്റെ ചിത്രവും ഒപ്പം ചേർക്കുന്നു.
CSMCRI യിന്റെ ഈ സംവിധാനത്തെ കുറിച്ചുള്ള വിശദീകരണം സ്ഥാപന ഡയറക്‌ടർ ഡോ. ആമിതാവ് ദാസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
The CSMCRI, a laboratory of the Council of Scientific and Industrial Research (CSIR), designed and developed this innovative water purification plant on wheels that is most suitable for mitigating acute drinking water problems during natural calamities.
മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം നല്കാൻ ഇതിലെ സാങ്കേതിക വിദ്യക്ക് സാധിക്കുന്നതാണ്. ഭാവനഗറിൽ നിന്നും തിരുവനന്തപുരം NIIST യിലും അവിടെനിന്ന് ഉള്ള നിർദ്ദേശം പ്രകാരം വെള്ളപൊക്കം ഏറ്റവുമധികം അപകടം വിതച്ച ചെങ്ങനൂർ മേഖലയിലും ആയി ഈ മൊബൈൽ ശുദ്ധിക്കരണിക്കൾ പ്രവർത്തിച്ചു പോകുന്നു.
ഇന്ത്യൻ സർക്കാരിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതികളിൽ നിന്ന് നാം അഭ്യർഥിച്ച പ്രകാരം ലഭിക്കുന്ന സഹായാസ്‌തങ്ങളെ സംഘപരിവാറിന്റെയും അവരുടെ സഖ്യ സംഘടകളുടെയും ആണെന്ന് വിധത്തിൽ വ്യാജ അവകാശവാദങ്ങൾ നടത്തുന്നതു അതീവ അപലപിയമായും ജാഗത്രയോട് കൂടിയും മാത്രേ കാണുവാൻ സാധിക്കുക ഉള്ളൂ. ഒരു വശത്ത് കൂടി കേരളത്തിനു എതിരെ വിദ്വേഷപ്രചാരം നടത്തുകയും മറുവശത്ത് കൂടി അവർ ഒരിക്കലും ചെയ്യാത്ത സഹായങ്ങളെ തങ്ങളുടെ ആയി വ്യാജമായി ചിത്രീകരിക്കുകയും ആണ് സംഘാ-പ്രോപ്പഗാണ്ടിസ്റ്റുകൾ ചെയ്യുന്നത്.
അഖില്‍ സുരേഷിന്‍റെ പോസ്റ്റ്
സേവാഭാരതിക്ക് മൊബൈൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റോ?
സംഘികൾ പറയുന്ന പോലെ
പാണ്ടനാട്ടിൽ അല്ല പരുമല പനയന്നാർകാവ് ക്ഷേത്രത്തിനടുത്ത് കേരള വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപമാണ്
CSIR-CSMCRI(Central Salt and Marine Chemical Research Institute) ഭാവനഗർ ന്റെ. സഞ്ചരിക്കുന്ന ജല ശുദ്ധീകരണ വാഹനം ഉള്ളത്. മണിക്കൂറിൽ 3000 മുതൽ 4000 ലിറ്റർ വരെ ശുദ്ധജലം നല്കാൻ ഇതിലെ സാങ്കേതിക വിദ്യക്ക് കഴിയും.കഴിഞ്ഞ ശനിയാഴ്ച്ച ഗുജറാത്തിൽ നിന്നും ഈ വാഹനം തിരുവനന്തപുരത്തെത്തി പര്യടനം തുടങ്ങി കഴിഞ്ഞു.ഇപ്പോൾ ചെങ്ങന്നൂർ, കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതു.
ആഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ സ്വിച്ച് ഓൺ ചെയ്തു പ്രവർത്തനമാരംഭിച്ച മൊബൈൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റാണിത്. ഇതിനെയാണ് ചാണക സംഘികളും അവരുടെ ഒരു ഡസൻ സന്നദ്ധ സംഘടനകളും സേവാഭാരതിയുടെ മൊബൈൽ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റായി പ്രചരിപ്പിക്കുന്നത്.നിലവിൽ പരുമല പനയന്നാർകാവിനടുത്ത് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് പ്രവർത്തിക്കുന്നുണ്ട് ഇവിടെ നിന്നും പാണ്ടനാട്ടിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നുമുണ്ടായിരുന്നു പമ്പ് ഹൗസിലെ ബോർവെലില്ലെ വെള്ളമാണ് പമ്പുചെയ്യുന്നത്. ഇപ്പോൾ ശുദ്ധീകരിക്കാനും ഇതേ വെള്ളം ഉപയോഗിക്കുന്നു.
വാട്ടർ അതോറിറ്റിയിലെ ജീവനക്കാരൻ കൃഷ്ണകുമാർ പറയുന്നത് കുടിവെളളത്തിനായി ആരു വന്നാലും ഇവിടെനിന്ന് ശേഖരിക്കാം എന്നാണ് സേവാഭാരതി എന്നല്ല ഏതു സന്നദ്ധ സംഘടനയ്ക്കും ഇവിടെനിന്ന് സർക്കാർ സജ്ജീകരിച്ചിട്ടുള്ള ഈ കുടിവെള്ള പ്ലാന്റിൽ നിന്നും കുടിവെള്ളം ശേഖരിക്കാവുന്നതാണ്.
കാറ്റു നിറച്ച വാഹനമായി പരക്കം പാഞ്ഞതു പോലെയും ഭീതി പരത്തി അലമുറയിട്ട് ശ്രദ്ധയാകർഷിക്കാൻ ആളില്ലാതെ അംബുലൻസ് ഓടിച്ചതുപോലെയും നിങ്ങൾ നടത്തിയ നാടകങ്ങൾ കണ്ട ജനതയാണിവിടുള്ളത്.
അവസാനമായി പറയട്ടെ അതിജീവനത്തിന്റെ പുതുനാമ്പുകൾ മുളയ്ക്കുന്ന ഈ മണ്ണിൽ നട്ടാൽ കുരുക്കാത്ത നുണകളുടെ വിത്തുപാകാൻ ഇറങ്ങരുത്..
നിങ്ങൾ സേവിക്കാതിരുന്നാൽ മതി ഞങ്ങൾ ഒറ്റക്കെട്ടായി അതിജീവിച്ചോളാം..