തിരുവനന്തപുരം - യു.ഡി.എഫ് കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത് റഗുലേറ്ററി കമ്മിഷൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെഗുലേറ്ററി കമ്മിഷൻ ഇടപെട്ടതിന്റെ ഭാഗമായാണ് കരാർ റദ്ദായത്. ആ തീരുമാനം പുനപ്പരിശോധിക്കാൻ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഇടപെട്ടുവെന്നും റഗുലേറ്ററി കമ്മിഷൻ ഇത് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി സാങ്കേതിക പ്രശ്‌നം പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വിമർശിച്ചു. സംസ്ഥാനം കടക്കണിയിൽ ആണെന്ന പ്രതിപക്ഷ ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.