Sorry, you need to enable JavaScript to visit this website.

കള്ളക്കേസിൽ കുരുക്കിയെന്ന പരാതിയിൽ എസ്.ഐ.ക്കെതിരെ  മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് 

കോഴിക്കോട് - നിരപരാധിയെ കള്ള കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മിഷണർക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം  സമർപ്പിക്കണം. ഫെബ്രുവരി 20 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ  നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. 

ചാലിയം പണ്ടികശാല ഹൗസിൽ പി. അബ്ദുള്ളക്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക കെട്ടിടത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിക്കുകയാണ് പരാതിക്കാരൻ. വാടക തുകക്ക്  രസീത് ചോദിച്ചതുമുതൽ കെട്ടിടം ഉടമയായ എം.ഖാദർ മൂസക്കുട്ടിയാടത്ത് ചാലിയം എന്നയാൾ തന്നെ കെട്ടിടത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്ന്  പരാതിയിൽ പറയുന്നു. ഇതിന് ബേപ്പൂർ എസ്.ഐ. ശുഹൈബിൻ്റെ പിന്തുണയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. കടയിൽ അനധികൃതമായി മണ്ണെണ്ണയും പെട്രോളും കൊണ്ടു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പരാതിയിൽ പറയുന്നു. അഭിഭാഷകൻ്റെ സഹായം അനുവദിച്ചില്ല.തൻ്റെ അധ്യാപന ജോലി ഇല്ലാതാക്കാൻ എസ് ഐ ശ്രമിച്ചു.ദുരന്ത വാർത്ത കേട്ട് ജ്യേഷ്ഠ സഹോദരി മരിച്ചു. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ പറയുന്നു.

Latest News