Sorry, you need to enable JavaScript to visit this website.

മക്കൾ ഉപേക്ഷിച്ച വയോധിക മരിച്ചു; മകനെ വിളിച്ചെങ്കിലും വീട്ടിലെ നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് പോയെന്ന് പോലീസ്

(തൊടുപുഴ) ഇടുക്കി -  കുമളിയിൽ മക്കൾ ഉപേക്ഷിച്ചുപോയ വയോധിക ആശുപത്രിയിൽ മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് മരിച്ചത്. 
 വാടക വീട്ടിൽ ഒറ്റക്കു കഴിഞ്ഞിരുന്ന അന്നക്കുട്ടിയെ കഴിഞ്ഞദിവസം കൈ ഒടിഞ്ഞ് ശാരീരിക അസ്വസ്ഥകളോടെ പോലീസ് ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പോലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 
 ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് രണ്ട് മക്കളാണുള്ളത്. ഒരു മകനും മകളും. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. മകന്റെ സംരക്ഷണത്തിലായിരുന്നു അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ അമ്മയെ വാടക വീട്ടിൽ പാർപ്പിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരുവർഷത്തോളമായി അമ്മ കഴിഞ്ഞിരുന്നത്. പോലീസ് വിവരം അറിയച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ വീട്ടിലെ നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പോലീസിനെ നിയോഗിക്കുകയായിരുന്നു.

Latest News