തൃശൂർ- ചാണകം മെഴുകിയ തറയിൽ ജീവിച്ച തന്റെ ദേഹത്ത് ധൈര്യമുണ്ടെങ്കിൽ ചാണകവെള്ളം തളിക്കാൻ ടി.എൻ പ്രതാപൻ എം.പിയുടെ വെല്ലുവിളി. പുത്തൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതാപൻ.
ചാണകം മെഴുകിയ തറയിൽ ജീവിച്ചവനാണ് ഞാൻ. ധൈര്യമുണ്ടെങ്കിൽ എന്റെ ദേഹത്ത് ചാണകം ഒഴിക്ക് . ടി. എൻ പ്രതാപൻ എംപിയെ ചാണകവെള്ളത്തിൽ കുളിപ്പിക്കും എന്ന ബിജെപി ജില്ലാ പ്രസിഡണ്ട് കെ. കെ അനീഷ് കുമാറിന്റെ ഭീഷണിക്ക് മറുപടിയായിട്ടാണ് പ്രതാപൻ ഈ വെല്ലുവിളി നടത്തിയത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ട് ആർ.എസ്.എസിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.മോഡിയോടും അമിത് ഷായോടും വിരൽ ചൂണ്ടി ചോദ്യം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പ്രതാപൻ പറഞ്ഞു. തൃശൂരിൽ പ്രധാനമന്ത്രി നടത്തിയത് വീമ്പുപറച്ചിലിന്റെ മാലപ്പടക്കം പൊട്ടിക്കലാണ്. മോഡി ഗ്യാരന്റി വെറും ബ്രാൻഡിങ്ങ് മാത്രമാണ്. തൃശൂരിൽ മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണെന്നും എം.പി പറഞ്ഞു.