Sorry, you need to enable JavaScript to visit this website.

മുസ്ലിമായതിന്റെ പേരിൽ ആക്രമണം; കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ പേരിൽ ആരോപണം നേരിട്ട ഷാജഹാൻ

കൊല്ലം- ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച് നിരപരാധിയുടെ വീട് ആർ.എസ്.എസ് അടിച്ചുതകർത്തു. പ്രതിയുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാന്റെ വീടാണ് ആർ.എസ്.എസ് തല്ലിപ്പൊളിച്ചത്. അമൃത ടി.വിയുടെ നേതൃത്വത്തിലാണ് വ്യാജപ്രചാരണം നടന്നത്. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും നിരപരാധിയാണെന്നും ഷാജഹാൻ പറഞ്ഞു. ആകെ പൊട്ടിപ്പൊളിഞ്ഞു തകർന്നുവീണ ഷെഡിനകത്താണ് ഷാജഹാൻ താമസിക്കുന്നത്. ഏറെ ദുരിതം സഹിച്ചാണ് ഇദ്ദേഹം ജീവിക്കുന്നത്. നേരത്തെ ചില കേസുകളിൽ ഉൾപ്പെട്ടതിനാലാണ് ഷാജഹാന്റെ വീട് ആർ.എസ്.എസ് തകർത്തത്. മുസ്ലിമായതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണം നടന്നതെന്നും തൊട്ടടുത്ത പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ഷാജഹാൻ പറഞ്ഞു. 
ഇന്നലെ അമൃത ടി.വിയാണ് ഷാജഹാന്റെ ഫോട്ടോ വെച്ച് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. തുടർന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടിലെത്തിയ സംഘം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു.
 

Latest News