Sorry, you need to enable JavaScript to visit this website.

നായാട്ടുസംഘത്തിന്റെ ആക്രമണത്തില്‍ വനപാലകര്‍ക്ക് പരിക്ക്

മാനന്തവാടി-പുള്ളിമാനിനെ വെടിവച്ചുകൊന്നശേഷം നായാട്ടുസംഘം കാറില്‍ രക്ഷപ്പെടുന്നതു തടയാന്‍ ശ്രമിച്ച  വനപാലകര്‍ക്കുനേരെ ആക്രമണം. കഴിഞ്ഞ ദിവസം പേരിയ ചന്ദനത്തോടിനു സമീപമാണ് സംഭവം. വരയാല്‍  ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്യത്തിലുള്ള വനപാലകരെയാണ്  നായാട്ടുസംഘം ആക്രമിച്ചത്.  വനസേനാംഗങ്ങളായ കെ.വി.വിപിന്‍, സുനില്‍കുമാര്‍ എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനപാലകരുടെ പരാതിയില്‍ വധശ്രമത്തിന് തലപ്പുഴ പോലീസ് കേസെടുത്തു. വെടിയൊച്ച കേട്ട് വനപാലകസംഘം എത്തിയപ്പോഴാണ് പുള്ളിമാനിനെ വെടിവെച്ചുകൊന്നത് ശ്രദ്ധയില്‍പ്പെട്ടത്. വനസേനാംഗങ്ങളെ കണ്ടയുടന്‍ നായാട്ടുസംഘം മാനിന്റെ ജഡം ഉപേക്ഷിച്ച് കാറില്‍ കയറി. വനസേനാംഗങ്ങള്‍ കാര്‍ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. നായാട്ടുസംഘത്തെ തിരിച്ചറിഞ്ഞതായി പേരിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ഹാഷിഫ് പറഞ്ഞു.

Latest News