Sorry, you need to enable JavaScript to visit this website.

സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കുത്തിതിരിപ്പുണ്ടാക്കാനാണെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം - സി പി എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി  കുത്തി തിരിപ്പുണ്ടാക്കാനും ഭരണപരാജയം മറച്ചുവയ്ക്കാനും വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭയില്‍ പ്രമേയം പാസാക്കിയാല്‍ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കും. ഫലസ്തീന്‍ വിഷയത്തിന്‍ ഭിന്നിപ്പിന് ശ്രമം വന്നപ്പോഴാണ് ലീഗ് സാങ്കേതികത്വം പറഞ്ഞത്. കോണ്‍ഗ്രസിന്റെ ആളുകളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനറിയാം.
ലീഗിന്റെ മനസും ശരീരവും യു.ഡി എഫിനൊപ്പമാണെന്നും മുരളീധരന്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ പി സി സി നേതൃത്വം നോട്ടീസ് നല്‍കിയത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് മാത്രമല്ല, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതും കൂടി കണക്കിലെടുത്താണ്. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ആര്യാടന്‍ ഷൗക്കത്തിനെ സംരക്ഷിക്കുമെന്നാണ് സി പി എം നേതാവ് എ കെ ബാലന്‍ പറയുന്നത്. സൈക്കിള്‍ മുട്ടിയ കേസ് വദിച്ചാലും ജഡ്ജ് വധശിക്ഷ വിധിക്കും. അതുപോലെയാണ് പാര്‍ട്ടിയ്ക്കുവേണ്ടിയുള്ള ബാലന്റെ ഇടപെടലെന്നും മുരളീധരന്‍ പരിഹസിച്ചു. ആര്യാടന്‍ ഷൗക്കത്തിന് ഓട്ടോയിലും ചെണ്ടയിലും പോകേണ്ട കാര്യമില്ല, കൈപ്പത്തി തന്നെ മതി. ഫലസ്തീന്‍ വിഷയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഔദ്യോഗിക പരിപാടി നടത്തി. എന്നിട്ടും മറ്റൊരു റാലി നടത്തിയത് വിഭാഗീയ പ്രവര്‍ത്തനമായാണ് പാര്‍ട്ടി കണ്ടത്. അതുകൊണ്ടാണ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതും, അത് ലംഘിച്ചത് ശരിയായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News