ഗർഭിണിയാണെന്ന് പറഞ്ഞ് പതിനഞ്ചു ലക്ഷം തട്ടാൻ ശ്രമം; യുവതി അറസ്റ്റിൽ

തിരൂരങ്ങാടി-ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയെയും സുഹൃത്തിനെയും തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശിയും കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല(24), സുഹൃത്ത് മുക്കം സ്വദേശി അർഷദ് ബാബു(30) എന്നിവരെയാണ് പെരുവള്ളൂർ സ്വദേശിയായ യുവാവിന്റെ പരാതിയിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ യുവാവിന്റെ ബിസിനസ് സ്ഥാപനത്തിൽ യുവതി കുറച്ചുകാലം റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. ഇയാളിൽ നിന്നു യുവതി ഗർഭിണിയായെന്നും അബോർഷൻ നടത്തിയതിന് നഷ്ടപരിഹാരമായി 15 ലക്ഷം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. തുടർന്ന് 50,000 രൂപ യുവാവ് നൽകി. ബാക്കി പണം ഉടൻ വേണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ മലപ്പുറം പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ബാക്കി തുക നൽകാനെന്ന വ്യാജേന യുവതിയെയും സുഹൃത്തിനെയും വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Latest News