Sorry, you need to enable JavaScript to visit this website.

വിചാരണ അതിവേഗം പൂര്‍ത്തിയായി; ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പടുത്തിയ കേസില്‍ വിധി ശനിയാഴ്ച

കൊച്ചി- ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ അടുത്ത ശനിയാഴ്ച വിധി പറയും. കേസിന്റെ വിചാരണയും കുറ്റപത്രം സമര്‍പ്പിക്കലും അതിവേഗമാണ് പൂര്‍ത്തിയാക്കിയത്.
എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുക. അസം സ്വദേശി അസ്ഫാക്ക് ആലമാണ് പ്രതി.
കഴിഞ്ഞ ജുലൈ 28നാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ നിന്ന് കൊണ്ടുപോവുകയും ആലുവാ മാര്‍ക്കറ്റിലെത്തിച്ച് അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേദിവസം ഇയാളെ പിടികൂടിയെങ്കിലും പെണ്‍കുട്ടി എവിടെയാണെന്ന് ഇയാള്‍ വ്യക്ത്മാക്കിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് പെണ്‍കുട്ടിയുമായി ആലുവാ മാര്‍ക്കറ്റിലേക്ക് പോകുന്നതുള്‍പ്പടെ അന്വേഷണ സംഘം കണ്ടെത്തുന്നത്.

30 ദിവസം കൊണ്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 26 ദിവസം നീണ്ടുനിന്ന ഏകദേശം 44 സാക്ഷികളെ പ്രോസിക്യുഷനും പ്രതിഭാഗവും വിസ്തരിച്ചു. ഇതിന് ശേഷമാണ് നവംബര്‍ നാലിന് കേസ് വിധി പറയാനായി മാറ്റിയിരിക്കുന്നത്. മോഹന്‍ രാജാണ് കേസിലെ പബ്ലിക് പ്രോസിക്യുട്ടര്‍.
കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനേയും പിതാവിനേയുമാണ് മുഖ്യസാക്ഷിയെയുമാണ് ആദ്യ ദിവസം വിസ്തരിച്ചത്. കൊലപാതകം, പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അസ്ഫാക് ആലത്തിനെതിരെ ചുമത്തിയത്. പ്രതിക്ക് അര്‍ഹിക്കുന്ന ശിഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

 

Latest News