Sorry, you need to enable JavaScript to visit this website.

അറബിക്കടലിൽ ചുഴലിക്കാറ്റിന് ശക്തി കൂടി; മൂന്ന് മണിക്കൂറിനകം ആറു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, നാളെ യെല്ലോ അലർട്ട്

തിരുവനന്തപുരം - അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിന്റെയും തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും മദ്ധ്യ ബംഗാൾ ഉൾക്കടലിനും മുകളിലെ ശക്തമായ ന്യൂനമർദ്ദത്തിന്റെയും ഫലമായി കോമേറിൻ മേഖലയിലെ ചക്രവാതചുഴിയുടെ പശ്ചാത്തലത്തിലും കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ആറു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 
 പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുള്ളത്. മറ്റു ജില്ലകളിൽ നേരിയ മഴയുണ്ടാകാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 നാളെ (ഞായർ) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തുലാവർഷം ആരംഭിച്ച സംസ്ഥാനത്ത് ശനിയാഴ്ച നാല് ജില്ലകളിൽ യെല്ലോ അലർട്ടേണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. എന്നാൽ, കേരള കർണാടക തീരത്തും ലക്ഷദ്വീപിലും മത്സ്യബന്ധനത്തിന് നിരോധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Latest News