കോഴിക്കോട്- പിറന്ന നാടിന് വേണ്ടി പോരാടുന്ന പോരാളികളാണ് ഹമാസ് എന്നും അവരെ ഭീകരരാക്കി ചിത്രീകരിക്കാൻ മനസില്ലെന്നും കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർത്ഥ ഭീകരതയെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
പാലസ്തിൻ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ കുരു പൊട്ടിയൊലിക്കുന്ന
സംഘികളോടും ക്രിസംഘികളോടുമാണ് പറയുന്നത് എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് റിജിൽ ഇക്കാര്യം പറഞ്ഞത്. ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിന്റെ പേരിൽ എന്ത് ബുള്ളിങ്ങ് നടത്തിയാലും എനിക്ക് ഒരു പ്രശ്‌നവുമില്ല. പിന്നെ സംഘികളോട് ഒരു കാര്യം കൂടി പറയാം ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ധീരവീരപുത്രൻമാരാണ്. ബ്രിട്ടീഷുകാർക്ക് അവർ തീവ്രവാദികളും ഭീകരവാദികളുമാണ് ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി. പാലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ പിൻതുണക്കാരായ ഇന്ത്യയിലെ സംഘികൾക്കും ക്രിസംഘികൾക്കും അവർ ഭീകരൻമാരാണ്.