Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വിഴിഞ്ഞത്തിന് ഒരാളുടെ പേര് മാത്രം നൽകുന്നത് അനീതി; പദ്ധതി പിണറായിയുടെ ഇഛാശക്തി' -മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖത്തിന് ഒരാളുടെ പേര് മാത്രം നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാണെന്നും വിഴിഞ്ഞം പദ്ധതി പിണറായി സർക്കാറാണ് പൊടി തട്ടിയെടുത്ത് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു. 
 വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാ ശക്തിയാലാണ്. ഉമ്മൻ ചാണ്ടി കരാറിൽ ഒപ്പുവെച്ചു. പക്ഷേ, പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ വൈകി. തുടർന്ന് പദ്ധതി പൊടി തട്ടിയെടുത്തു കരക്കടുപ്പിച്ചത് പിണറായി സർക്കാറാണ്. കടുത്ത പ്രയാസ ഘട്ടങ്ങളിൽ പോലും തുക നൽകി. അതിനാൽ, ഒരാളുടെ പേര് മാത്രം തുറമുഖത്തിന് നൽകുന്നത് മറ്റുള്ളവരോട് ചെയ്യുന്ന അനീതിയാവും. വിഴിഞ്ഞം പ്രദേശത്തെ ജനങ്ങൾക്കാണ് എല്ലാ പങ്കും. രാഷ്ട്രീയ താൽപര്യം വെച്ച് പലർക്കും പലതും പറയാം. പൊതുവികാരം മാത്രമേ സർക്കാരിന് പരിഗണിക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
 മത്സ്യതൊഴിലാളികളെ കൂടുതൽ പരിഗണിക്കും. സർക്കാർ സമന്വയത്തിന്റെ പാതയിലാണ്. മത്സ്യതൊഴിലാളികളുടെ വികാര വിചാരങ്ങൾ ഉൾക്കൊണ്ട് ആവശ്യങ്ങൾ ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest News