Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഒരാഴ്ചക്കിടെ 16,000 പേര്‍ കൂടി പിടിയില്‍, 45,724 പേരെ നാടുകടത്താന്‍ നടപടി

ജിദ്ദ - സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളില്‍ 16,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം അഞ്ചു മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ 10,177 ഇഖാമ നിയമ ലംഘകരും 4,523 നുഴഞ്ഞുകയറ്റക്കാരും 2,090 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 16,790 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 709 പേരും പിടിയിലായി. ഇക്കൂട്ടത്തില്‍ 63 ശതമാനം പേര്‍ യെമനികളും 34 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 86 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 19 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി. നിലവില്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 45,724 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 7,684 പേര്‍ വനിതകളും 38,040 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 39,941 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 1,750 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും നടപടികളെടുക്കുന്നു. ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് 8,745 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News