Sorry, you need to enable JavaScript to visit this website.

മഴ പ്രചവനം; എ.സി.സി ക്രിക്കറ്റ് വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

പല്ലേക്കലെ(കൊളംബോ)- കൊളംബോയിൽ കനത്ത മഴ പെയ്യുമെന്ന പ്രവചനമുള്ളതിനാൽ ഇപ്പോൾ നടക്കുന്ന ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾ ശ്രീലങ്കയിലെ മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. 2023ലെ ഏഷ്യാ കപ്പിന്റെ ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനും ശ്രീലങ്കയും ചേർന്നാണ്. ശ്രീലങ്കയുടെ തലസ്ഥാനത്തെ സ്ഥിതിഗതികൾ ടീമുകളെ അറിയിച്ചിട്ടുണ്ട്. സൂപ്പർ ഫോർ ഗെയിമുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് പല്ലേക്കലെയും ദാംബുള്ളയും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് പത്രവാർത്ത. കൊളംബോയിൽ സ്ഥിതിഗതികൾ മാറുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തലസ്ഥാന നഗരത്തിൽ അടുത്തിടെ പെയ്ത മഴയാണ് രാജ്യാന്തര ക്രിക്കറ്റ് സമതിയെ മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.  കൊളംബോയിലെ ആദ്യ മത്സരം ഈ മാസം 9 ന് ആണെങ്കിലും മഴ പെയ്‌തേക്കുമെന്ന ആശങ്കയുണ്ട്. മഴക്കാലമായതിനാൽ സാധാരണഗതിയിൽ  ശ്രീലങ്കയിൽ സെപ്റ്റംബറിൽ മത്സരങ്ങൾ നടത്താറില്ല. കൊളംബോയിൽ സൂപ്പർ നാല് ഘട്ടങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ, അത് മഴദൈവങ്ങളുടെ കാരുണ്യത്തിലായിരിക്കും. അക്യുവെതർ പ്രവചനമനുസരിച്ച്, കൊളംബോയിൽ സെപ്തംബർ 20 വരെ നഗരത്തിൽ കനത്ത മഴയുണ്ടാകും. പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടൽ ശനിയാഴ്ച തുടർച്ചയായ മഴ കാരണം ഉപേക്ഷിച്ചിരുന്നു.
 

Latest News