Sorry, you need to enable JavaScript to visit this website.

സിംബാബ്‌വെ മുൻ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ഭാര്യ

ഹരാരെ- സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. മരണം അദ്ദേഹത്തിന്റെ ഭാര്യ നദീൻ ഞായറാഴ്ച സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, സ്ട്രീക്കിന്റെ മരണവാർത്ത അദ്ദേഹത്തിന്റെ മുൻ സഹതാരം ഹെൻറി ഒലോംഗ വഴി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിരുന്നു. ഈ വാർത്ത പിന്നീട് നിഷേധിക്കുകയായിരുന്നു. ഇത്തവണ ഹീത്ത് സ്ട്രീക്കിന്റെ ഭാര്യയാണ് മരണം സ്ഥിരീകരിച്ചത്. 
'2023 സെപ്റ്റംബർ 3-ാം തീയതി ഞായറാഴ്ച അതിരാവിലെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്‌നേഹവും എന്റെ സുന്ദരികളായ കുട്ടികളുടെ പിതാവും തന്റെ അവസാന നാളുകൾ ചുറ്റിനടക്കാൻ ആഗ്രഹിക്കുകയും ചെയ്ത തന്റെ പ്രിയപ്പെട്ടവനെ മാലാഖമാർ കൂടെക്കൊണ്ടുപോയി. അവനെ സ്നേഹത്തിലും സമാധാനത്തിലും പൊതിഞ്ഞു- ഭാര്യ നദീൻ സ്ട്രീക്ക് ഫേസ്ബുക്കിൽ കുറിച്ചു.

മുൻ സിംബാബ്വെ ഇന്റർനാഷണൽ താരം ജോൺ റെന്നിയും വാർത്ത സ്ഥിരീകരിച്ചു. അദ്ദേഹം പറഞ്ഞു: 'അദ്ദേഹം അതിരാവിലെ മറ്റാബെലെലാൻഡിലെ തന്റെ വീട്ടിൽ അന്തരിച്ചു. കുടുംബവും പ്രിയപ്പെട്ടവരും അദ്ദേഹത്തിന് സമീപത്തുണ്ടായിരുന്നു. കാൻസറുമായി നീണ്ട പോരാട്ടത്തിന് ശേഷം അദ്ദേഹം മരിച്ചു.

ദീർഘകാലമായി കരൾ അർബുദവുമായി മല്ലിടുന്ന സ്ട്രീക്ക്, സിംബാബ്വെയെ പ്രതിനിധീകരിച്ച് 65 ടെസ്റ്റുകളിലും 189 ഏകദിനങ്ങളിലും കളിച്ചു. 4933 റൺസും 455 വിക്കറ്റുകളും തന്റെ രാജ്യത്തിനായി നേടിയിട്ടുണ്ട്. ടെസ്റ്റിൽ 1000 റൺസും 100 വിക്കറ്റും ഏകദിനത്തിൽ 2000 റൺസും 200 വിക്കറ്റും നേടിയ സിംബാബ്വെയിൽ നിന്നുള്ള ഏക കളിക്കാരനായി സ്ട്രീക്ക് തുടരുന്നു. അദ്ദേഹത്തിന്റെ നിരവധി റെക്കോർഡുകൾ ഇപ്പോഴും സിംബാബ്വെയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കുന്നതാണ്. 

Latest News