Sorry, you need to enable JavaScript to visit this website.

സുജിതയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊന്ന് കുഴിച്ചു മൂടിയത് ആഭരണങ്ങള്‍ കവരാന്‍, അന്വേഷണത്തിനും മുന്നില്‍ നിന്നു

മലപ്പുറം - തുവ്വൂരില്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയത് ആഭരണങ്ങള്‍ കവരാന്‍ വേണ്ടിയാണെന്ന് പോലീസ്. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ സുജിതയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രധാന പ്രതി വിഷ്ണു യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറിയാണ്. സുജിതയുടെ തിരോധാനത്തില്‍ അന്വേഷണത്തിന് മുമ്പില്‍ നിന്നിരുന്നയാളാണ് വിഷ്ണു. സുജിതയെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഇന്ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. സുജിതയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം കാര്യക്ഷമമാക്കുക, തിരോധാനത്തിലെ ദുരൂഹത നീക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് തീരുമാനിച്ചിരുന്നത്. മാര്‍ച്ചിന്റെ തലേ ദിവസം രാത്രിയാണ് വിഷ്ണുവും പിതാവ് മുത്തു എന്ന് വിളിക്കുന്ന കുഞ്ഞുമോന്‍, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ പോലീസ് പിടിയിലായത്. മൃതദേഹം കാണാതായ സുജിതയുടേത് തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യയാണ് സുജിത. ആഗസ്റ്റ്  11 മുതല്‍ സുജിതയെ കാണാതായിരുന്നു. തുവ്വൂര്‍  മൃതദേഹം പുറത്തെടുത്തു. സംഭവ ദിവസം ചികിത്സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു സുജിത വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാകുകയായിരുന്നു.

 

Latest News