Sorry, you need to enable JavaScript to visit this website.

ചലച്ചിത്ര അവാർഡ് ഗാനനിർണയത്തിലും രഞ്ജിത് ഇടപെട്ടു, തെളിവു പങ്കുവെച്ച് വിനയൻ

തിരുവനന്തപുരം- ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ വീണ്ടും ആരോപണവുമായി സംവിധായകൻ വിനയൻ. ജൂറി അംഗമായിരുന്ന ഗായിക ജെൻസി ഗ്രിഗറി ഒരു മാധ്യമപ്രവർത്തകനോട് സംാസരിക്കുന്ന ഓഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് വിനയൻ രംഗത്തുവരുന്നത്. ചില പാട്ടുകൾ ചവറാണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും ഇത്തരം ഇടപാടുകൾ വിഷമം ഉണ്ടാക്കിയെന്നും ഗായിക ജെൻസി ഗ്രിഗറി ഓഡിയോയിൽ പറയുന്നുണ്ട്. ഇതിന്റെ ഓഡിയോ ആണ് വിനയൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലടെ പുറത്തുവിട്ടത്. 
വിനയന്റെ വാക്കുകൾ:

ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്ത് സ്റ്റേറ്റ് അവാർഡ് ജുറിയിൽ ഇടപെട്ടോ ഇല്ലയോ എന്നുള്ളതാണല്ലോ ഇപ്പഴത്തെ വലിയ ചർച്ച. അദ്ദേഹം ഇടപെട്ടിട്ടേ ഇല്ല എന്ന് നമ്മുടെ ബഹുമാന്യനായ സാംസ്‌കാരികമന്ത്രി ഇന്നു സംശയ ലേശമെന്യേ  മാധ്യമങ്ങളോടു പറയുകയും ചെയ്തു. ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് മറ്റൊരു ജൂറിമെമ്പറായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ശബ്ദ രേഖയാണ് ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനോടാണ് അവർ സംസാരിക്കുന്നത്..
ഇതൊന്നു കേട്ടാൽ ജൂറി മെമ്പർമാരെ ശ്രീ രഞ്ജിത് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ അവാർഡു നിർണ്ണയത്തിൽ ഇടപെട്ടിട്ടുണ്ടോ എന്നു മനസ്സിലാകും. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. കേട്ടുകേൾവിയില്ലാത്ത രീതിയിൽ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അക്കാദമി ചെയർമാൻ ജൂറിയിൽ ഇടപെട്ടു എന്നത് നഗ്‌നമായ സത്യമാണ്. അതാണിവിടുത്തെ പ്രശ്‌നവും..അല്ലാതെ അവാർഡ് ആർക്കു കിട്ടിയെന്നോ? കിട്ടാത്തതിന്റെ പരാതിയോ ഒന്നുമായി ദയവുചെയ്ത്  ഈ വിഷയം മാറ്റരുത്..
അധികാരദുർവിനിയോഗം ആണ് ഈ ഇടപെടൽ അതിനാണ്  മറുപടി വേണ്ടത്..

Latest News