ഓസ്‌ട്രേലിയന്‍ തീരത്ത് അടിഞ്ഞത് പി. എസ്. എല്‍. വി അവശിഷ്ടം

ന്യൂദല്‍ഹി- ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു പി. എസ്. എല്‍. വിയുടെ അവശിഷ്ടമാണെന്ന് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചു. പശ്ചിമ ഓസ്‌ട്രേലിയയിലെ ജൂരിയന്‍ തീരത്ത് അടിഞ്ഞ അജ്ഞാത വസ്തുവാണ് ഇന്ത്യയുടേതാണെന്ന് സ്ഥിരീകരിച്ചത്.  അജ്ഞാത വസ്തു അടിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ. എസ്. ആര്‍. ഒയുമായി ബന്ധപ്പെട്ടു വരുന്നതായി അവര്‍ വ്യക്തമാക്കി. 

വെങ്കല നിറത്തിലുള്ള സിലിണ്ടര്‍ ആകൃതിയിലുള്ള വലിയ വസ്തുവാണ് തീരത്തടിഞ്ഞത്. 10 അടി നീളവും 8 അടി വീതിയുമുള്ളതാണ് ഈ വസ്തു. അജ്ഞാത വസ്തു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കറാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധര്‍ പ്രതികരിച്ചിരുന്നു.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3ന്റെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്‌പേസ് ഏജന്‍സികള്‍ തള്ളിയിരുന്നു. മാസങ്ങളോളം പഴക്കമുള്ളതാണ് കണ്ടെത്തിയ വസ്തുവെന്നാണ് വിദഗ്ധര്‍ വിശദമാക്കിയത്.

Latest News