Sorry, you need to enable JavaScript to visit this website.

ശ്രീധരന്റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത്  ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗം-കോണ്‍ഗ്രസ് 

തിരുവനന്തപുരം- ഇ ശ്രീധരന്റെ ബദല്‍ നിര്‍ദേശം വന്നതോടെ, സില്‍വര്‍ ലൈനില്‍ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍. ശ്രീധരന്റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം. കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
ഇ ശ്രീധരന്റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്റെ ഭാഗമെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെവി തോമസ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍.
ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പ്രശ്നവും ഭാരിച്ച സാമ്പത്തിക ബാധ്യതയും ഉയര്‍ത്തിയായിരുന്നു കെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ആദ്യം സില്‍വര്‍ ലൈനിനെ എതിര്‍ത്തത്. ഇ ശ്രീധരന്റെ പുതിയ പദ്ധതി നിര്‍ദേശം വരുമ്പോഴും എലിവേറ്റഡ് പാതയും തുരങ്കപാതയുമുണ്ട്. സാമ്പത്തിക ചെലവ് കൂടുമെന്നതിന് പുറമെ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിച്ചിട്ടുമില്ല. ഈ ഘട്ടത്തിലാണ് പ്രൊഫ കെവി തോമസും, ഇ ശ്രീധരനും, മുഖ്യമന്ത്രിയും കൈകൊടുത്ത പദ്ധതി നിര്‍ദേശത്തെ സുരേന്ദ്രന്‍ പിന്തുണച്ചത്. ഈ മാറ്റത്തിന് പിന്നലെ ദുരൂഹതയാണ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രശ്നമായി ഉയര്‍ത്തുന്നത്.

 

 

 

Latest News