Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒളിവിലിരുന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയില്‍, ഹാജരാകുന്നത് രാജ്യത്തെ പ്രമുഖ അഭിഭാഷകന്‍

കൊച്ചി - തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ച് പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ന്യൂസ്  മേധാവി ഷാജന്‍ സ്‌കറിയ അവസാന ആശ്രയമെന്ന നിലയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. പോലീസ് ഷാജന് വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തുകയും മറുനാടന്‍ മലയാളിയുടെ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെയുള്ളവ പിടിച്ചെടുക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഒളിവിലിരുന്ന് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. ഏത് വിധേനയും മുന്‍കൂര്‍ ജാമ്യം സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ സിദ്ധാര്‍ത്ഥ് ലൂത്രയെയാണ് ഷാജന്‍ സ്‌കറിയ സുപ്രീം കോടതിയില്‍ അഭിഭാഷകനായി നിയോഗിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് വേണ്ടിയും ഉന്നത രാഷട്രീയക്കാര്‍ക്ക് വേണ്ടിയും സുപ്രീം കോടതിയില്‍ ഹാജരാകാറുള്ള, ഭരണഘടനാ കേസുകളിലും ക്രിമിനല്‍ കേസുകളിലും വിദഗ്ധനായ സിദ്ധാര്‍ത്ഥ് ലൂത്രയുടെ സേവനം തനിക്ക് മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സഹായിക്കുമെന്നാണ് ഷാജന്‍ സ്‌കറിയയുടെ കണക്ക് കൂട്ടല്‍. താമസിയാതെ തന്നെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി പരിഗണനക്കെടുക്കുമെന്നാണ് മറുനാടന്‍ മലയാളിയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
പി വി ശ്രീനിജന്‍ എം.എല്‍ എയുടെ പരാതിയില്‍ എസ്.സി - എസ്.ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തതാണ് ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കാന്‍ കാരണമായതെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. ഈ വകുപ്പ് മാനനഷ്ടക്കേസില്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിയില്‍ ഷാജന്‍ സക്‌റിയയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എസ് സി -എസ് ടി പീഡന നിരോധന നിയമം കേസില്‍ ബാധകമാകില്ലെന്ന് തന്നെയാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും ഷാജന്‍ സ്‌കറിയ പറഞ്ഞിട്ടുള്ളത്. സുപ്രീം കോടതി കേസ് പരിഗണനക്കെടുക്കുന്നതിന് മുന്‍പ് തന്നെ ഷാജനെ ഏത് വിധേയനയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതിന് വേണ്ടി വ്യാപക റെയ്ഡുകള്‍ നടക്കുകയാണ്.
കഴിഞ്ഞ ദിവസം മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം പട്ടം ഓഫീസില്‍ നടന്ന റെയ്ഡില്‍  മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും മരവിച്ചിച്ചിരുന്നു. 29 കമ്പ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്‌ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത് .സ്ഥാപനത്തില്‍ പ്രവേശിക്കരുതെന്ന്  ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് വിധേനയും ഷാജനെ ഒളിവില്‍ നിന്ന് പുറത്തെത്തിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

 

Latest News