Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരില്‍ ട്രെയിന്‍ കോച്ചില്‍ തീയിട്ട പ്രതിക്ക് തീയിടുന്ന ശീലം പണ്ടേ ഉണ്ടെന്ന് പോലീസ്

കണ്ണൂര്‍- കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കോച്ചിലെ ഒരു സീറ്റില്‍ മാത്രമാണു തീയിട്ടതെന്നും തീപ്പെട്ടിയുരച്ച് ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റില്‍ വെക്കുകയായിരുന്നെന്നും കേസിലെ പ്രതി കൊല്‍ക്കത്ത സ്വദേശി പ്രസോന്‍ജിത് സിദ്ഗര്‍. തീയിട്ടതു പണവും ഭക്ഷണവും ലഭിക്കാത്തതിലെ നിരാശ കൊണ്ടാണെന്നും പ്രതി ആവര്‍ത്തിച്ചു. സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കുന്നതിനിടെയാണ് പ്രസോന്‍ജിത് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തീയിട്ട രീതി, പോലീസ് നല്‍കിയ തീപ്പെട്ടിയുടെ സഹായത്തോടെ പ്രസോന്‍ജിത് വിശദീകരിച്ചു. 40 മിനിറ്റോളം തെളിവെടുപ്പു നീണ്ടു.അതിനിടെ, തീയിടുന്ന വിചിത്ര സ്വഭാവം പ്രസോന്‍ജിത്തിനു പണ്ടേയുണ്ടെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വന്തം ആധാര്‍ കാര്‍ഡ് അടക്കം ഇയാള്‍ തീയിട്ടു നശിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
കണ്ണൂരില്‍ തീയിട്ട സംഭവത്തിനു രണ്ടു ദിവസം മുന്‍പാണു തലശ്ശേരിയിലെത്തിയത്. സംഭവദിവസം രാത്രിയാണ് ആദ്യമായി കണ്ണൂരിലെത്തിയതെന്നും ഇയാള്‍ പറഞ്ഞു. ഏറ്റവും പിറകിലുള്ള, പത്തൊന്‍പതാമത്തെ കോച്ചിലാണ് ആദ്യം കയറിയത്. ഇവിടെ ജനല്‍ച്ചില്ലു തകര്‍ത്തു. തീയിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതില്‍ നിന്നിറങ്ങിയാണു പതിനേഴാമത്തെ കോച്ചില്‍ തെക്കുഭാഗത്തെ വാതിലിലൂടെ കയറിയത്. കയറിയപാടെയുള്ള സീറ്റിലാണു തീയിട്ടതെന്നും പ്രതി പറഞ്ഞു.
നിലത്തുനിന്നു കിട്ടിയ ലേഡീസ് ഷൂസിനു തീ കൊളുത്തിയ ശേഷം സീറ്റില്‍ വെക്കുകയായിരുന്നു. എന്നാല്‍ ഷൂസിന്റെ അവശിഷ്ടം പോലീസിനു കിട്ടിയിട്ടില്ല.
 തീ കൊളുത്തിയ ശേഷം ആയിക്കരയിലേക്കാണു പോയത്. ഇവിടെ രാത്രി തങ്ങിയ ശേഷം മറ്റെവിടെയെങ്കിലും പോകാനായി റെയില്‍വേ സ്‌റ്റേഷനിലേക്കു നടക്കുന്നതിനിടെയാണ് പിടിയിലായത്.

 

Latest News