Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; കേരളത്തിന്റെ ധനസ്ഥിതി ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം- കേരളത്തിന്റെ ധനസ്ഥിതി ഗുരുതരമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ പണം ചെലവഴിക്കുന്നതിന് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചെലവ് ചുരുക്കുമ്പേഴും അത് ജനങ്ങളെ നേരിട്ട് ബാധിക്കാത്ത രീതിയിലാവണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ മുടക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 
 
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി സാമ്പത്തിക പ്രതിസന്ധിയും ഗുരുതരാവസ്ഥയും ചൂണ്ടിക്കാട്ടി. കേന്ദ്രം കടമെടുപ്പു തുക വെട്ടിക്കുറച്ചതാണ്  സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധനവകുപ്പ് കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതോടെ വരും മാസങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

32,500 കോടി രൂപ കടമായി സ്വീകരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും 15,390 കോടി രൂപയ്ക്കു മാത്രമാണ് അനുമതി നല്‍കിയത്. ഈ വര്‍ഷം 25,000 കോടി രൂപയെങ്കിലും കടമെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയ്ക്കാണ് കേന്ദ്രം കത്തിവെച്ചത്. ഈ വര്‍ഷം ഇതിനകം രണ്ടായിരം കോടി രൂപ കടമെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Latest News