Sorry, you need to enable JavaScript to visit this website.

കുളത്തില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മുങ്ങിമരിച്ചു

കണ്ണൂര്‍ - കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ മകനു പിന്നാലെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവും മുങ്ങിമരിച്ചു. പാപ്പിനിശേരി അരോളി പുലക്കറവയലിലെ പോള രാജേഷ് (35), മകന്‍ രംഗീത് രാജാണ് (14) എന്നിവരാണ് മരിച്ചത്. രംഗീത് സംഭവസ്ഥലത്തും രാജേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
കൊട്ടിയൂര്‍ വൈശാഖ ഉത്സവ ഇളനീര്‍വയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ പ്പുരയില്‍ വിശ്രമിക്കാനെത്തിയ സംഘത്തിലുള്ളവ രായിരുന്നു കീച്ചേരിയിലെ ഓട്ടൊെ്രെഡവറായ രാജേഷും മകനും. ഉച്ചഭക്ഷണത്തിന് മുന്നോടിയായി ചാലോട് മഞ്ഞക്കുന്ന് മടത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. കുളക്കരയില്‍ മാലയും വസ്ത്രവും അഴിച്ച് വച്ചത് വഴിയാത്ര ക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും ആരെയും കാണാ ത്തതിനെ തുടര്‍ന്ന് മടപ്പുര
യിലുള്ള ഇളനീര്‍വയ്പ്പ് സംഘാംഗങ്ങളെ വിവരമ റിയിക്കുകയുമായിരുന്നു. ഇവര്‍ ഓടിയെത്തി പരിശോധിച്ചപ്പോള്‍ കുളത്തി ല്‍നിന്ന് കുമിളകള്‍ പൊന്തുന്നതായി ശ്രദ്ധയില്‍ പ്പെട്ടു. ഉടന്‍ കുളത്തിലിറങ്ങി തെരച്ചില്‍ നടത്തി. ഇരുവരെയും പുറത്തെടുത്ത് കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രംഗീത് മരിച്ചു. രാജേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിക്കില്‍ ഗീതയാണ് രംഗീത് രാജിന്റെ അമ്മ. അരോളി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി രംഗീത് രാജ്.

 

Latest News