Sorry, you need to enable JavaScript to visit this website.

ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി

ന്യൂദല്‍ഹി - എസ് എന്‍ കോളേജ് സുവര്‍ണ്ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍  വെള്ളാപ്പള്ളി നടേശന് താല്‍ക്കാലിക ആശ്വാസം. കേസില്‍ തുടരന്വേഷണം തടഞ്ഞ ഹൈക്കോടതി ഉത്തരവ്  സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസില്‍ നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി.  ഇതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
1998 ല്‍ കൊല്ലം എസ് എന്‍ കോളേജിലെ സുവര്‍ണ്ണ ജൂബിലി ഫണ്ട് വക മാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രസ്റ്റിലേക്ക് മാറ്റിയതില്‍ ക്രമക്കേട് ആരോപിച്ച് കമ്മിറ്റിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശനെതിരെ അന്നത്തെ എസ് എന്‍ ഡി പി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റും എസ് എന്‍ ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി ജെ എം കോടതി ഉത്തരവ് നിയമപരമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിചാരണ നേടിടാന്‍ വെള്ളാപ്പള്ളി നടേശനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീം കോടതിയില്‍ അപ്പില്‍ നല്‍കിയത്. കേസില്‍ വെള്ളാപ്പള്ളിക്കായി മുതിര്‍ന്ന അഭിഭാഷകന്‍  വി.ഗിരി, ജി.നാഗമുത്തു, അഭിഭാഷകന്‍ റോയി എബ്രഹാം എന്നിവര്‍ ഹാജരായി.കേസിലെ എതിര്‍കക്ഷിക്കായി അഭിഭാഷകന്‍ ജി.പ്രകാശ് ഹാജരായി

 

Latest News