Sorry, you need to enable JavaScript to visit this website.

ഏറെ പ്രിയപ്പെട്ടൊരാള്‍ വഞ്ചിച്ചു, ജീവിതത്തിന്  അര്‍ഥമില്ലാതായി -പ്രവാസിയുടെ  അവസാന കത്ത് 

ആലപ്പുഴ- ഭാര്യയ്ക്കും അവരുടെ കുടുംബത്തിനുമെതിരെ ഫേസ്ബുക്കില്‍ വീഡിയോ ഇട്ടശേഷം 
അടുത്തിടെയാണ്  പ്രവാസി ലോഡ്ജില്‍ തൂങ്ങിമരിച്ചത്. ആലപ്പുഴ കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജാണ് (40) മരിച്ചത്. സൗദിയിലെ മുന്‍ പ്രവാസിയായ ബൈജു ന്യൂസിലാന്‍ഡിലായിരുന്നു ഏറ്റവുമൊടുവില്‍.  ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മകളെ തന്നില്‍ നിന്ന് അകറ്റി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വീഡിയോയില്‍ ഉന്നയിച്ചത്.
 ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്‍പ് ബൈജു തനിക്ക് അയച്ച ഇമെയില്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ എം ബി പത്മകുമാര്‍. ഏറെ പ്രിയപ്പെട്ടൊരാള്‍ വഞ്ചിച്ചപ്പോഴുണ്ടായ വേദനയെക്കുറിച്ചാണ് ഇതില്‍പ്പറയുന്നത്.'നിങ്ങളുടെ പ്രിയപ്പെട്ടൊരാള്‍ നിങ്ങളെ വഞ്ചിക്കുമ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ നിങ്ങള്‍ നിസഹായനാകും. എല്ലാവരും എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാല്‍ എന്റെ മാനസിക സമാധാനം പൂര്‍ണമായി ഇല്ലാതായി. എന്റെ ജീവിതത്തിന് അര്‍ത്ഥമില്ലെന്ന് തോന്നി. എന്റെ ജീവിതത്തിന് അവസാന പ്രതീക്ഷയായ എന്റെ മകള്‍ എന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നതില്‍ ഞാന്‍ തകര്‍ന്നുപോയി. പഠിക്കുമ്പോഴും, പള്ളിയില്‍ പോകുമ്പോഴും, ബൈബിള്‍ വായിക്കുമ്പോഴും,പ്രാര്‍ത്ഥിക്കുമ്പോഴും ഡാന്‍സ് ക്ലാസില്‍ കൊണ്ടുപോകുമ്പോഴും വയലിന്‍ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും ഒപ്പമുണ്ടായിരുന്നൊരച്ഛന് മകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ പ്രയാസമാണ്. എന്റെ വരാനിരിക്കുന്ന ജീവിതം എന്റെ മകളുടെ കണ്ണിലൂടെ കാണാനും അവളുടെ ഭാവിയെക്കുറിച്ച് ഒരുപാട് പ്രതീക്ഷിക്കാനും ഞാന്‍ ആഗ്രഹിച്ചു. അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു.
'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും? എന്റെ എല്ലാ വേദനകളും എല്ലാവരില്‍ നിന്നും മറയ്ക്കാന്‍ എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കതിന് ശക്തിയില്ല. ഞാന്‍ ഇപ്പോള്‍ തകര്‍ന്ന് ഇല്ലാതായി. എന്റെ ജോലിയേയും ജീവിതത്തെയും ബാധിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകര്‍ക്കുന്നു.എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. പെട്ടെന്നൊരു ആശ്വാസം വേണം. അതിന് ഞാന്‍ എന്നെ ഇല്ലാതാക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നു.' - എന്നാണ് ബൈജു എഴുതിയിരിക്കുന്നത്.


 

Latest News