Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ട്രാഫിക് പിഴയിലും തടവ് ശിക്ഷയിലും വനിതകള്‍ക്ക് ഇളവില്ല 

റിയാദ്- സൗദിയില്‍ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തുന്ന വനിതകള്‍ക്കും സൗദിയില്‍ തടവുശിക്ഷ ലഭിക്കുക. ഗതാഗത നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ വനിതകള്‍ക്ക് ഇളവുകള്‍ ലഭിക്കില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 
ചില്ലുകളില്‍ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതു പോലെയുള്ള നിയമ ലംഘനങ്ങളില്‍ പോലും വനിതകള്‍ക്കു മാത്രമായി പ്രത്യേക ഇളവുകള്‍ ലഭിക്കില്ല. മദ്യം, മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിച്ചും എതിര്‍ ദിശയിലും സിഗ്നല്‍ കട്ട് ചെയ്തും വാഹനമോടിച്ചും അപകടങ്ങളുണ്ടാക്കുന്നത് കസ്റ്റഡിയിലെടുക്കല്‍ നിര്‍ബന്ധമാക്കുന്ന വലിയ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ആളുകള്‍ മരണപ്പെടുകയോ വൈകല്യം സംഭവിക്കുകയോ ഭേദമാകുന്നതിന് പതിനഞ്ചു ദിവസത്തിലധികം എടുക്കുന്ന പരിക്കുകള്‍ സംഭവിക്കുയോ ചെയ്യുന്ന അപകടങ്ങളുണ്ടാക്കുന്നവരെയാണ് കസ്റ്റഡിയിലെടുക്കുക. 
പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന തുക പിഴ ചുമത്തുന്നതിനും തടവുശിക്ഷ വിധിക്കുന്നതിനും ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ കോടതിയില്‍ കേസ് നല്‍കണമെന്ന് ഗതാഗത നിയമത്തിലെ 74 ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. മദ്യം, മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിക്കല്‍, റെഡ് സിഗ്നല്‍ കട്ട് ചെയ്യല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍, മെയിന്‍ റോഡില്‍ കാറുകള്‍ തമ്മില്‍ മത്സരയോട്ടം, നിശ്ചിത വേഗപരിധിയിലും മണിക്കൂറില്‍ ഇരുപത്തിയഞ്ചു കിലോമീറ്ററില്‍ കൂടിയ വേഗതയില്‍ വാഹനമോടിക്കല്‍, വളവുകള്‍, കയറ്റങ്ങള്‍ പോലെ നിരോധിച്ച സ്ഥലങ്ങളില്‍ മറികടക്കല്‍, സ്റ്റോപ്പ് സിഗ്നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കല്‍, ബ്രേയ്ക്ക്, ലൈറ്റ് പോലുള്ള അടിസ്ഥാന സജ്ജീകരണങ്ങളില്ലാതെ വാഹനങ്ങള്‍ ഓടിക്കല്‍, അഭ്യാസ പ്രകടനം എന്നിവ പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമ ലംഘനങ്ങളായി ട്രാഫിക് നിയമം കണക്കാക്കുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ച് നടത്തി കുടുങ്ങുന്നവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന തുക പിഴ ചുമത്തുന്നതിനും തടവുശിക്ഷ വിധിക്കുന്നതിനും അവര്‍ക്കെതിരായ കേസ് നിയമ ലംഘനം രജിസ്റ്റര്‍ ചെയ്ത് മുപ്പതു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ കോടതിക്ക് കൈമാറണമെന്നാണ് 74 ാം വകുപ്പ് അനുശാസിക്കുന്നത്. 
 

Latest News