Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടി നേരിട്ടത് ക്രൂരമായ  അക്രമം-ഹൈക്കോടതി 

കൊച്ചി-നടിക്കുനേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജിയില്‍ നടിയുടെ മൊഴിപ്പകര്‍പ്പ് പരിശോധിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരമാര്‍ശം.ഹര്‍ജി വിധി പറയായാനായി മാറ്റി.
കേസിലെ വിചാരണ അനന്തമായി നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ തനിക്ക് ജാമ്യം നല്‍കണമെന്നാെവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയില്‍ ഹര്‍ജി നല്‍കിയത്. താന്‍ വര്‍ഷങ്ങളായി ജയിലിലാണെന്നും കൂട്ടുപ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ തനിക്കും ജാമ്യം അനുവദിക്കണം എന്നായിരുന്നു പള്‍സര്‍ സുനിയുടെ പ്രധാന വാദം. ഹര്‍ജി പരിഗണിക്കുന്നതിനിടെ അതിജീവിതയുടെ മൊഴികൂടി ഹാജരാക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് സീല്‍ചെയ്ത കവറില്‍ മൊഴിപ്പകര്‍പ്പ് ഹാജരാക്കി. ഇത് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം ഉണ്ടായത്. നടിക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും മൊഴികളില്‍ നിന്ന് ഇത് പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെടുന്നു എന്നുമാണ് കോടതി പറഞ്ഞത്.
നേരത്തേ, മഞ്ജു വാര്യര്‍ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മഞ്ജുവിനെ വിസ്തരിക്കുന്നതില്‍ എതിര്‍പ്പുന്നയിച്ച് കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.എന്നാല്‍, പ്രോസിക്യൂഷന്‍ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷന്‍ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരു മാസത്തിനകം വിസ്താരം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
താന്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏത് സാക്ഷിയെ വിസ്തരിക്കണമെന്ന് പ്രതി ദിലീപ് അല്ല തീരുമാനിക്കേണ്ടതെന്ന് അതിജീവിത സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ദിലീപിന്റെ ആവശ്യം തള്ളിയത്.
 

Latest News