Sorry, you need to enable JavaScript to visit this website.

ആണിനും പെണ്ണിനും ഒരേ തലച്ചോറല്ല, അബ്ദുറഹ്മാൻ കല്ലായ്

കണ്ണൂർ-ആണിന്റെയും പെണ്ണിന്റെയും തലച്ചോർ ഒരു പോലെയല്ലെന്നും ബുദ്ധിയിലും ചിന്തയിലും മാറ്റമുണ്ടെന്നും  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി. തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനവും കൗൺസിൽ മീറ്റും ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു കല്ലായിയുടെ വിവാദ പ്രസംഗം. മുഖ്യമന്ത്രിയുടെ മകൾ മന്ത്രി മുഹമ്മദ് റിയാസിനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് കടപ്പുറത്തു നടന്ന മുസ്ലിം ലിം ലീഗ് സമ്മേളനത്തിൽ കല്ലായി നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ലീഗ് നേതൃത്വം അടക്കം തള്ളിപ്പറഞ്ഞതോടെ കല്ലായ്, പരസ്യമായി മാപ്പ് പറഞ്ഞ് ഒഴിയുകയായിരുന്നു. അന്ന് മതനിയമങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കല്ലായിയുടെ വിവാദ പരാമർശം. 
കമ്മ്യൂണിസ്റ്റ് പാർട്ടി ഓരോ പരിഷ്‌കാരം നമുക്കിടയിലേക്ക് കൊണ്ടുവരുന്നുണ്ട് . എല്ലാം മത വിരുദ്ധമാണ്. ഇസ്ലാമിനെ തകർക്കുകയാണ് ലക്ഷ്യം. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തണം എന്നാണ് പറയുന്നത്. വളരെ നിഗൂഢമായ മുസ്ലിം വിരുദ്ധ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണിത്. ആണിനെയും പെണ്ണിനെയും ഒരു പോലെ ആക്കാൻ കഴിയില്ല. പരിശുദ്ധ ഇസ്്‌ലാമിന് എതിരാണ് ആ വെല്ലുവിളി. ആണിനെയും പെണ്ണിനെയും ഒരുപോലെയല്ല സൃഷ്ടിച്ചത്. തലച്ചോറിന്റെ അളവിൽ പോലും മാറ്റമുണ്ട്. ബുദ്ധിയിലും ചിന്തയിലും മാറ്റമുണ്ട്. എല്ലാറ്റിലും മാറ്റമുണ്ട്. അവരെ ഒന്നിച്ചിരുത്താനുള്ള ഗൂഢാലോചന ഇസ്്‌ലാമിക വിരുദ്ധമാണ് എന്ന് തിരിച്ചറിയണം. ഇടക്കൊന്ന് ആ പാർട്ടിയുടെ ധാർമ്മിക ചിന്ത എവിടെയാണെന്ന് അക്കൂട്ടത്തിലുള്ളവർ ആലോ ചിക്കേണ്ടതാണ്. ഇന്ന് സ്വവർഗ ലൈംഗിക അരാജകത്വമാണ്.  കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്വവർഗരതി നിയമവിധേയമാക്കിയെന്ന് പറഞ്ഞ് നടന്ന പാർട്ടിയാണ് സി.പി.എം. ലൈംഗികത എവിടെയെത്തി? മൃഗങ്ങളെപ്പോലും ഉപയോ ഗിക്കാം എന്ന അവസ്ഥയിലെ ത്തിനിൽക്കുകയാണ്. അധികാരത്തിൽ വരുന്ന ഘട്ടങ്ങളിലെല്ലാം മത വിരുദ്ധമായ ലെല്ലാം സമീപനങ്ങൾ കൈക്കൊണ്ട പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കല്ലായി പറഞ്ഞു.

Latest News