Sorry, you need to enable JavaScript to visit this website.

ശാരീരിക ബന്ധത്തിനായി വീട്ടിലേക്ക് വരണം, ഷാരോണിനെ ഗ്രീഷ്മ വിഷം നല്‍കാനായി വീട്ടിലെത്തിച്ചത് സെക്‌സ് ചാറ്റില്‍ മയക്കി

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍  സെകസ് ചാറ്റിലൂടെ വശീകരിച്ചാണ് ഷാരോണിനെ ഗ്രീഷ്മ തന്റെ വീട്ടിലെത്തിച്ചതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഷായത്തില്‍ കളനാശിനി കലര്‍ത്തിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചേര്‍ത്ത് പൊലീസ് കുറ്റപത്രം നല്‍കി.
ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തി. ഗ്രീഷ്മ ജയിലെത്തിയിട്ട് 85-ാം ദിവസമാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകത്തതോടെ കൊലപാതകത്തിന് തീരുമാനിച്ചതെന്നാണ് കണ്ടെത്തല്‍. പാറശാല മുര്യങ്കര സ്വദേശി 23കാരനായ ഷാരോണ്‍ രാജ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിക്കുന്നത്.

ജ്യൂസില്‍ ഡോളോ കലക്കി നല്‍കിയതിന്റെയും കഷായത്തില്‍ വിഷം കലര്‍ത്തുന്നതിനെക്കുറിച്ച് ഗൂഗിളില്‍ തെരഞ്ഞതിന്റെയും തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊലപാതക ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കഷായം നല്‍കിയത് എന്നതിന്റെ തെളിവിനായി വാട്‌സ് ആപ്പ് ചാറ്റുകള്‍ വീണ്ടെടുത്തു. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനായി വീട്ടിലേക്ക് എത്തണമെന്ന് ഷാരോണിനോട് ഗ്രീഷ്മ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഡിവൈ.എസ്.പി കെ.ജെ..ജോണ്‍സണ്‍ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായതോടെ റൂറല്‍ എസ് പി പിഡി ശില്‍പയുടെയും അഡീഷണല്‍ എസ് പി സുള്‍ഫിക്കറിന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് കുറ്റപത്രം തയാറാക്കിയത്.

 

Latest News