Sorry, you need to enable JavaScript to visit this website.

വിസയ്ക്കു നല്‍കിയ പണം തിരികെ കൊടുത്തില്ല; ട്രാവല്‍സ് ഉടമയെ കൊല്ലാനെത്തിയ യുവാവ് യുവതിയെ ആക്രമിച്ചു

കൊച്ചി- എറണാകുളം നഗരത്തില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരിയായ യുവതിക്കു നേരെ യുവാവിന്റെ ആക്രണം. കഴുത്തറുത്ത നിലയില്‍ യുവതിയെ ആശുപത്രിയില്‍   പ്രവേശിപ്പിച്ചു. രവിപുരത്തെ ട്രാവല്‍സിലാണ് സംഭവം.

വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. 

പരുക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ട്രാവല്‍ ബ്യൂറോയായ റേയ്‌സിലാണ് സംഭവം. 

തൊടുപുഴ സ്വദേശിയായ സൂര്യ എന്ന പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ വിസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. വിസ ലഭിക്കാതിരുന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും കിട്ടാതെ വന്നതോടെയാണ് ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെ ഇയാള്‍ സ്ഥലത്തെത്തിയത്. ഉടമ സ്ഥലത്തില്ലെന്നു പറഞ്ഞതോടെ യുവതിക്കു നേരെ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും സ്ഥലത്തു തുടര്‍ന്ന പ്രതിയെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest News