കല്‍പ്പറ്റ : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഭക്ഷ്യവിഷ ബാധ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ ഇതിന്റെ പേരില്‍ തട്ടിപ്പുമായി രംഗത്തെത്തിയ യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി.ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടലുടമകളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനെന്ന വ്യാജേനയാണ് ഇയാള്‍ ഹോട്ടലുടമകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്നത്.പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തിലുണ്ടായിരുന്ന റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി തന്റെ കുട്ടി ആശുപത്രിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമകളെ വിളിച്ചിരുന്നത്. വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ഫോട്ടോയും അയച്ചു നല്‍കിയിരുന്നു
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അഭിഭാഷകനെന്ന പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പണം തന്നില്ലെങ്കില്‍ പോലീസില്‍ പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കുമെന്ന് ഇയാള്‍ ഹോട്ടലുടമകളെ ഭീഷണിപ്പെടുത്തിയുരുന്നുവത്രേ. പാലക്കാട്, തൃശൂര്‍,വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് നടത്തിയ തട്ടിപ്പിലാണ് കുടുങ്ങിയത്. സംശയം തോന്നിയ ഹോട്ടലുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വയനാട് നിന്നാണ് പ്രതി പിടിയിലായത്.