Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പഴയ ഇടം മാത്രം പോരല്ലോ, പുതിയ ഇടങ്ങളും വരട്ടെ, ഗീവർഗീസ് കൂറിലോസ്

കോഴിക്കോട്- കലോത്സവത്തിലെ ഭക്ഷണ വിവാദത്തിൽ പ്രതികരിച്ച് യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് കൂറിലോസ്. പഴയ ഇടങ്ങൾ മാത്രം പോരല്ലോ, എല്ലാ ഇടത്തും പുതിയയിടങ്ങൾ കൂടി വരട്ടെ എന്നാണ് ഗീവർഗീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ സ്‌കൂൾ കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന തരത്തിലുള്ള വിവാദത്തെ തുടർന്ന് ഇനി കലോത്സവ പാചകങ്ങൾക്ക് ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഗീവർഗീസ് പ്രതികരണം നടത്തിയത്. 
വിവാദം തന്നെ ഭയപ്പെടുത്തിയെന്നും അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകുക പ്രയാസമാണെന്നും അത്തരമൊരു ഭയം തന്നെ പിടികൂടിയതായും പഴയിടം പറഞ്ഞു.
കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നത് ഞാൻ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു. പുതിയ കാലത്തിന്റെ വൈതാളികർ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോൾ ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു യൂത്ത് ഫെസ്റ്റ് വെല്ലിലെ അടുക്കളകൾ. ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളിൽ താൻ ഉണ്ടാവില്ല. താൻ വിടവാങ്ങുന്നു' പഴയിടം പറഞ്ഞു.
ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അതൊന്നും ഇനി ഉൾക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുർണമായും വെജിറ്റേറിയൻ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിൻമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
കൗമാരസ്വപ്നങ്ങൾ ആടിത്തിമർത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയിൽ ഇത്തരം വിഷവിത്തുകൾ വാരിയെറിഞ്ഞ് കൊടുത്തിട്ട് നിൽക്കുന്ന സ്ഥലങ്ങളിൽ തന്റെ ആവശ്യമില്ല. മാറിനിൽക്കുന്നതിന് പ്രധാനകാരണം എന്നിൽ ഭയമുണ്ടായിരിക്കുന്നു എന്നതാണ്. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തിൽ ഭയമുണ്ടായാൽ മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികൾക്ക് ഭക്ഷണം നൽകിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.അടുത്ത തവണത്തെ കലോത്സവത്തിൽ നോൺവെജ് വിളമ്പുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഇഷ്ടമുള്ളവർക്ക് നോൺ വെജിറ്റേറിയനും കഴിക്കാം. എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുമെന്നായിരുന്നു ശിവൻകട്ടിയുടെ വാക്കുകൾ.

Latest News