Sorry, you need to enable JavaScript to visit this website.

വെള്ളം ചോദിച്ചെത്തി, പിന്നാലെ വന്ന് കടന്നുപിടിച്ചു; പ്രതി പിടിയില്‍

ഇടുക്കി- ഇതരസംസ്ഥാന തൊഴിലാളിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഉപ്പുതറ കാക്കത്തോട് മേട്ടുംഭാഗം മുകളേല്‍ ബിനു ശ്രീധരനെ (40) യാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.  പുല്ലുമേട്ടിലുള്ള ഏല തോട്ടത്തില്‍ പണിയെടുക്കുന്ന യുവതിയെ ബലാല്‍ക്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. മേസ്തിരിപ്പണിക്കാരനായ ബിനു ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകുംവഴി പുല്ലുമേട്ടില്‍ ഇറങ്ങുകയും യുവതി താമസിക്കുന്ന വീട്ടിലെത്തി വെള്ളം ചോദിക്കുകയും ചെയ്തു. വെള്ളം എടുക്കാന്‍ വീടിനുള്ളിലേക്ക് കയറിയ സമയം ബിനു പിന്നാലെയെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ യുവതിയുടെ വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. ബഹളം കേട്ട് സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികള്‍ ഓടിയെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപെടുകയായിരുന്നു. യുവതി പിന്നീട് ഉപ്പുതറ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ മാത്രമാണ് തെളിവായി ലഭിച്ചത്. ഈ നമ്പര്‍ അന്വേഷിച്ചാണ് പ്രതിയിലെത്തിയത്. ഉപ്പുതറ എസ്.എച്ച്.ഒ ഇ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest News