Sorry, you need to enable JavaScript to visit this website.

മസാജ് മോഹിച്ച യുവാവിന്റെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി 94,000 ദിര്‍ഹം കവര്‍ന്നു; നാലു പേര്‍ക്ക് ജയില്‍

ദുബായ്- വ്യാജ മസാജ് സെന്ററിലെത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി 94,000 ദിര്‍ഹം കവര്‍ന്ന നാലംഗ സംഘത്തിനു ശിക്ഷ വിധിച്ചു.
ദുബായ് ക്രിമിനല്‍ കോടതിയാണു നാലു പേര്‍ക്കു മൂന്നു വര്‍ഷം ജിയില്‍ ശിക്ഷ വിധിച്ചത്. ഇതിനു പുറമേ യുവാവില്‍നിന്ന് കവര്‍ന്ന 94,000 ദിര്‍ഹം നാലുപേരും തുല്യമായി എടുത്ത് തിരികെ നല്‍കുകയും വേണം. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം.  ദുബായില്‍ നിക്ഷേപം നടത്തുന്നതിനായി എത്തിയതായിരുന്നു യുവാവ്.
അതിസുന്ദരിയായ യുവതിയുടെ ചിത്രമുള്ള മസാജ് കാര്‍ഡ് കണ്ടാണ്  ഇയാള്‍ അതില്‍ കൊടുത്തിരുന്ന നമ്പറില്‍ വിളിച്ചത്. ഫോണെടുത്ത യുവതി സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ചു കൊടുത്തു. സ്ഥലത്തെത്തിയ യുവാവിനെ ഒരു സ്ത്രീ സ്വീകരിച്ച് അവരുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടെ ആറു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു.
യുവാവിന്റെ കയ്യിലുള്ള ബാങ്ക് കാര്‍ഡുകളും അവയുടെ പിന്‍ നമ്പറും നല്‍കണമെന്നും ഇല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഒരാള്‍ ഇവിടെ നിന്നും പുറത്തേക്കു പോയി. ഈ സമയം മറ്റുള്ളവര്‍ ചേര്‍ന്നു യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പോലീസില്‍ അറിയിക്കുകയാണെങ്കില്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷമാണ് വിട്ടയച്ചത്.
താമസസ്ഥലത്ത് എത്തിയ യുവാവിനു അക്കൗണ്ടില്‍നിന്ന് 74,000 ദിര്‍ഹം പിന്‍വലിച്ചതായി മനസിലായി. കൂടാതെ, 20,000 ദിര്‍ഹം ഒരു സ്‌റ്റോറില്‍ ചെലവഴിച്ചുവെന്നും വ്യക്തമായി.
തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് കേസ് അന്വേഷിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. വ്യാജ മസാജ് സെന്ററിന്റെ കാര്‍ഡുകള്‍ നിര്‍മിച്ച് വിതരണം ചെയ്തതും പണം കവര്‍ന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ പ്രതികള്‍ സമ്മതിച്ചു.

 

Latest News